കുഞ്ഞിനെതിരെ വർഗീയ പരാമർശം: പൊലീസ് കേസെടുത്തു
text_fieldsകൊച്ചി: ഒരു നാടൊന്നാകെ നെഞ്ചേറ്റുകയും മംഗളൂരുവിൽനിന്ന് കൊച്ചി വരെ എത്തിക്കാൻ വഴിയൊ രുക്കുകയും ചെയ്ത പിഞ്ചുകുഞ്ഞിനെതിരെ ഫേസ്ബുക്കിലൂടെ കടുത്ത വർഗീയ പരാമർശവുമായി യുവാവ്. ഇയാൾക്കെതിെര എറണാകുളം സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭി ച്ചു. മതവിദ്വേഷം വളർത്തുന്ന തരത്തിൽ പോസ്റ്റിട്ടതിനാണ് ഐ.പി.സി 153 എ പ്രകാരം കേസെടുത്തത്. സംഭവത്തിൽ യുവ അഭിഭാഷകൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുമുണ്ട്.
ഹിന്ദുരാഷ്ട്ര സേവകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന കടവൂർ സ്വദേശി ബിനിൽ സോമസുന്ദരം എന്ന സംഘ്പരിവാർ പ്രവർത്തകനാണ് വർഗീയവിഷം ചീറ്റുന്ന പോസ്റ്റിട്ടത്. ‘‘കെ.എൽ 60 ജെ 7739 എന്ന ആംബുലൻസിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം, അതിൽ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സർക്കാർ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്!!’’ എന്നായിരുന്നു പോസ്റ്റ്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറഞ്ഞതോടെ ഇയാൾ പോസ്റ്റ് നീക്കം ചെയ്തു.
അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വിശദീകരണവുമായി വീണ്ടും പോസ്റ്റിട്ടു. സമൂഹത്തിൽ വർഗീയതയും വർഗീയ കലാപങ്ങളും സൃഷ്ടിക്കുന്ന പോസ്റ്റിട്ടതിന് ബിനിലിനെതിരെ അന്വേഷണം നടത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന അഭിഭാഷകൻ ശ്രീജിത്ത് പെരുമനയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.