Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘ്പരിവാർ കുഴിച്ച...

സംഘ്പരിവാർ കുഴിച്ച കുഴിയിൽ സി.പി.എം വീണു–ബിന്ദു അമ്മിണി

text_fields
bookmark_border
bindu-ammini-301119.jpg
cancel

കോട്ടയം: ശബരിമല വിഷയത്തിൽ സംഘ്പരിവാർ കുഴിച്ച കുഴിയിൽ സി.പി.എം വീണെന്ന് നവോത്ഥാ ന കേരളം കൂട്ടായ്മ നേതാവ് ബിന്ദു അമ്മിണി. അനാചാരങ്ങൾക്കെതിരെ പോരാടിയ പി. കൃഷ്ണപിള് ള വിശ്വാസിയല്ലായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓർക്കണമെന്നും ബിന്ദു വ ാർത്തസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രി എ.കെ. ബാലൻ തെൻറ നിഴലിനെപ്പോലും ഭയക്കുന്ന നി ലയിലായത് പരിതാപകരമാണ്. അദ്ദേഹത്തിെൻറ ഓഫിസിൽ എത്തി നിവേദനം നൽകിയത് അറിയാത്ത രീതിയിൽ മന്ത്രി സംസാരിക്കുന്നത് എന്തിനെയോ ഭയക്കുന്നതുകൊണ്ടാണ്. ശബരിമലയ്ക്ക് പോകാനുള്ള കാര്യം പൊലീസിനോട് മാത്രമേ സംസാരിച്ചിട്ടുള്ളൂ. കൊച്ചിയിലെ കമീഷണർ ഓഫിസിനു മുന്നിൽപോലും തന്നെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചില്ല. ആസിഡ് അടങ്ങിയ കെമിക്കൽ സ്പ്രേയാണ് തെൻറ മുഖേത്തക്കടിച്ചത്. ഇപ്പോഴും അതിെൻറ പ്രയാസം മാറിയിട്ടില്ലെന്ന് അവർ പറഞ്ഞു.

വൻ സുരക്ഷയിലാണ് ബിന്ദു അമ്മിണി വാർത്തസമ്മേളനത്തിന് പ്രസ്ക്ലബിൽ എത്തിയത്. ജീവന് ഭീഷണിയുണ്ടെന്നും യാത്രകൾ അജ്ഞാതരാൽ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവർ ‘മാധ്യമ’ത്തോട് പറഞ്ഞു. കൂടെ വാർത്തസമ്മേളനത്തിന് എത്തേണ്ട ആദിവാസി സംഘടന നേതാക്കളായെ സാബു മലവേടനും കുഞ്ഞുമോനും ഭീഷണിെയ തുടർന്ന് എത്താനായില്ല. പൊലീസ് സുരക്ഷ അഭ്യർഥിച്ച് കത്തുനൽകിയെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായില്ല.

ബിന്ദു അമ്മിണി ഓഫിസിൽ പരാതി നൽകിയിരുന്നു –എ.കെ. ബാലൻ
തിരുവനന്തപുരം: ബിന്ദു അമ്മിണി സെക്രേട്ടറിയറ്റിലെ ഓഫിസിലെത്തി പരാതി നൽകിയിരുെന്നന്ന് മന്ത്രി എ.കെ. ബാലൻ. രണ്ട് പരാതികളാണ് അവര്‍ ഓഫിസിൽ ഏൽപിച്ചതെന്നും ഫേസ്ബുക്കിൽ മന്ത്രി കുറിച്ചു.
പരാതികള്‍ രണ്ടും അടുത്തദിവസംതന്നെ പരിശോധിച്ച് അടിയന്തരനടപടി സ്വീകരിക്കാന്‍ നിർദേശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തു.

ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്രശ്നവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പരാതി തരും മുമ്പുതന്നെ നടപടി സ്വീകരിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു-അദ്ദേഹം കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBindu Ammini
News Summary - bindu ammini press conference
Next Story