Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം സ്വര്‍ണക്കടത്തിനുപിന്നില്‍ വന്‍ സംഘം

text_fields
bookmark_border
gold
cancel
camera_altrepresentational image

ശംഖുംമുഖം: വിമാനത്താവളം വഴി എട്ട് കോടിയുടെ സ്വര്‍ണക്കടത്തിനുപിന്നില്‍ വന്‍ സംഘം. കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകനാണ് സംഘത്തിന് നേതൃത്വം നൽകുന്നതെന്ന് ഡയറക്ടറ േറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് വിഭാഗത്തിന് (ഡി.ആര്‍.ഐ) വിവരം ലഭിച്ചു. ഇയാൾക്കായി കഴക് കൂട്ടം, വഞ്ചിയൂർ കോടതിയിൽ ഡി.ആർ.െഎ ഉദ്യോഗസ്ഥർ അന്വേഷണം നടത്തി.

കഴിഞ്ഞദിവസം പ ിടിയിലായവര്‍ കൊണ്ടുവന്ന സ്വര്‍ണം വാങ്ങാന്‍ സംഘത്തിലെ പ്രധാനികള്‍ എത്തിയെങ്കിലും വിവരം അറിഞ്ഞതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. ദുബൈയില്‍നിന്ന് കൊണ്ടുവന്ന എട്ടുകോടിയുടെ സ്വര്‍ണബിസ്കറ്റുകള്‍ ആര്‍ക്കാണെന്നുള്ള വിവരം ഡി.ആര്‍.ഐ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരും ഉടന്‍ പിടിയിലാകും.

തിങ്കളാഴ്ച അറസ്റ്റിലായ തിരുമല വിശ്വപ്രകാശം സ്കൂളിനുസമീപം താമസിക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ സുനില്‍കുമാർ (45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി (42) എന്നിവർക്കെതിരെ േകാഫെപോസ (വിദേശ നാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും സംബന്ധിച്ച ചട്ടം) കുറ്റം ചുമത്തും. ഇവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവരുടെ വീടുകള്‍ പരിശോധിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ്(ഡി.ആര്‍.ഐ) സംഘം ഒട്ടേറെ രേഖകള്‍ കണ്ടത്തെി. ബാങ്ക് പാസ് ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തു. സുനില്‍കുമാര്‍ നേരേത്ത അഞ്ചുതവണ സെറീനയുമായി ചേർന്ന് സ്വര്‍ണം കടത്തിയതായും ഡി.ആര്‍.ഐ വൃത്തങ്ങള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala newsmalayalam newsThiruvananthapuram News
News Summary - big mafia behind gold smuggling in Thiruvananthapuram -kerala news
Next Story