Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളിചിരി മാഞ്ഞ് ഭൂദാനം...

കളിചിരി മാഞ്ഞ് ഭൂദാനം സ്കൂൾ മുറ്റം

text_fields
bookmark_border
bhoothanam-school
cancel
camera_alt???????? ?.????.??? ????????

പോത്തുകല്ല് (മലപ്പുറം): കിഷോറേ, നീ എന്താടാ രാവിലെ കഴിച്ചത്? താൻ പലപ്പോഴും ചോദിച് ചിരുന്ന ആ ചോദ്യവും പഴങ്കഞ്ഞിയെന്ന അവെൻറ പതിവ് മറുപടിയും വത്സല ടീച്ചർ എങ്ങനെ മറ ക്കാനാണ്. കവളപ്പാറയിൽനിന്ന് വന്നിരുന്ന നാലാം ക്ലാസുകാരൻ കിഷോറിെൻറ അച്ഛൻ നേരേ ത്ത മരിച്ചു. ഇപ്പോഴിതാ ഒരു പെരുമഴ അവനെയും കൊണ്ടുപോയിരിക്കുന്നു. നാലാം ക്ലാസിൽ തന ്നെ പഠിച്ചിരുന്ന ഫാത്തിമയും ഇനി വരില്ല. മരണം സ്ഥിരീകരിച്ചവരിൽ കുറച്ചുപേരെ ഇങ്ങന െ ഓർമയിൽ എണ്ണിയെടുക്കുേമ്പാഴും, തെൻറ എത്ര വിദ്യാർഥികളെ ആഗസ്റ്റ് എട്ട് രാത്രിയിലെ ഉരുൾ കവർന്നെടുത്തെന്ന അന്വേഷണത്തിലാണ് ഭൂദാനം എ.എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക വത്സലയും അധ്യാപകരുമിപ്പോഴും.

കാരണം, കവളപ്പാറക്ക് നഷ്ടപ്പെട്ടവർ പലരും ഇപ്പോഴും മണ്ണിനടിയിലാണ്. ഈ സ്കൂളിലെ നാലു വിദ്യാർഥികളുടെ മൃതദേഹങ്ങളാണ് ഇതിനകം കണ്ടെടുത്തത്. നാലാം ക്ലാസിലെ രണ്ടുേപരും മൂന്നിലെയും രണ്ടിലെയും പ്രീപ്രൈമറിയിലെയും ഓരോരുത്തരും ദുരന്തത്തിനിരയായതായാണ് വിവരം. ആ വ്യാഴാഴ്ച രാത്രി എട്ടോടെ മുത്തപ്പൻകുന്നിടിഞ്ഞ സമയത്ത് പുസ്തകവായനയിലായിരുന്നിരിക്കാം അവർ പലരും. ഇനിയൊരിക്കലും ജീവിതപുസ്തകം തുറക്കാതെ അവർ യാത്രയായതും ഓടിക്കളിക്കാൻ വരില്ലെന്നതുമറിഞ്ഞതിെൻറ സങ്കടത്തിലാണ് ഭൂദാനം സ്കൂളും അധ്യാപകരും.

കവളപ്പാറ ഭാഗത്തുനിന്നുള്ള ഭൂരിഭാഗം വിദ്യാർഥികളും പഠിക്കുന്ന ഈ സ്കൂളിലെ 73 കുട്ടികൾ ഇത്തവണ പലതരത്തിലുള്ള പ്രകൃതിക്ഷോഭത്തിന് ഇരയായവരാണ്. പുഴയിൽ വെള്ളമുയർന്നതിനെത്തുടർന്ന് സ്കൂളിലെ അടുക്കളയുൾപ്പെടെ രണ്ടു കെട്ടിടത്തിലും വെള്ളം കയറിയിരുന്നു. രണ്ടുചാക്ക് അരി നശിച്ചു. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരധികവും കഴിയുന്നത് പൂളപ്പാടം മദ്റസയിലും ജി.എൽ.പി സ്കൂളിലുമാണ്. ഉറക്കത്തിൽ കരയുന്ന കുട്ടികളുണ്ട് ഇപ്പോഴും പല ദുരിതാശ്വാസ ക്യാമ്പുകളിലും.

ഭൂദാനം സെൻറ് ജോർജ് പള്ളിയിലെ ക്യാമ്പിൽ കുട്ടികൾക്ക് സ്കൂൾ കൗൺസലർമാരായ ധന്യയും പ്രിയയും കൗൺസലിങ് നൽകുന്നുണ്ട്. ഭൂദാനം സ്കൂളിലേതുൾപ്പെടെ ദുരന്തത്തിൽ മരിച്ച കുട്ടികൾ ഹൃദയനൊമ്പരമാകുകയാണ് ഈ നാടിന്. രക്ഷാപ്രവർത്തകർ കണ്ടെടുക്കുേമ്പാൾ കട്ടിലിൽ ഉറങ്ങുന്ന നിലയിലായിരുന്ന ഏഴു വയസ്സുകാരി അലീന ഒരുദാഹരണം മാത്രം. അലീനയുടെ പിതൃസഹോദരെൻറ മകൾ അനഘയുടെ മൃതദേഹവും കണ്ടെടുത്തിരുന്നു. മുതിരുകുളം മുഹമ്മദിെൻറ മകൾ ഫാത്തിമ ഷിബിന (എട്ട്), ചോലാടി ഗോപിയുടെ മകൾ പ്രജിത (13) തുടങ്ങിയവരെല്ലാം വിടരുംമുേമ്പ കൊഴിഞ്ഞ പുഷ്പങ്ങളായി മലയോരത്തിെൻറ കണ്ണീരായവരാണ്.

എ.എൽ.പി സ്കൂൾ എന്ന് തുറക്കുമെന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. സമീപത്തെ പള്ളിയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ സൗകര്യങ്ങളില്ലാത്തതിനാൽ ആ ക്യാമ്പ് സ്കൂളിലേക്ക് മാറ്റാനുള്ള ആലോചനയും നടക്കുന്നതായാണ് അറിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsbhoothanam school
News Summary - Bhoothanam School -Kerala News
Next Story