'നിലവിലുള്ള മിനിമം വില തട്ടിപ്പ്'; ആർ.എസ്.എസ് അനുകൂല കർഷക സംഘടന നാളെ മുതൽ സമരത്തിന്
text_fieldsന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായി ആർ.എസ്.എസ് അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്. നാളെ രാജ്യത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കിസാൻ സംഘ് പറഞ്ഞു.
''സർക്കാർ കർഷക സമരത്തെ കൂടുതൽ സഹാനുഭൂതിയോടെ നോക്കിക്കാണണം. കർഷകരുടെ വിളകൾക്ക് എന്തു ചിലവുകൊടുത്തും മികച്ച വില ഉറപ്പുവരുത്തണം. ഒന്നുകിൽ സർക്കാർ ലാഭകരമായ വില നൽകണം, അല്ലെങ്കിൽ കർഷകരുടെ ആവശ്യം എന്തുകൊണ്ട് തെറ്റാകുന്നു എന്നതിന് വിശദീകരിക്കണം. നിലവിലെ എം.എസ്.പി (മിനിമം സപ്പോർട്ട് പ്രൈസ്) ഒരു വഞ്ചനയാണ്. എം.എസ്.പി ഉറപ്പാക്കുന്നതിനായി പ്രത്യേക നിയമം വേണം'' - കിസാൻ സംഘ് ദേശീയ ജനറൽ സെക്രട്ടറി ഭദ്രിയാൻ ചൗധരി പ്രതികരിച്ചു.
രാജ്യമൊട്ടാകെ കർഷകരുടെ പ്രതിഷേധം തുടരുകയാണ്. കർഷക സംഘടനകളുമായി ഹരിയാന സർക്കാർ ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.11 കർഷകസംഘടന നേതാക്കളും ജില്ലാ അധികാരികളും നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. രാകേഷ് ടിക്കായത്, യോഗേന്ദ്ര യാദവ് തുടങ്ങിയ കർഷക സംഘടനാ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടന നേതാക്കൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.