ബി.ജെ.പിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറിയെ നീക്കി
text_fieldsപത്തനംതിട്ട: ബി.ജെ.പിയിൽ ചേർന്ന ഓർത്തഡോക്സ് ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളിൽനിന്നും നീക്കി. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമീഷനെയും നിയോഗിച്ചു. വ്യാഴാഴ്ച രാത്രി ചേർന്ന ഭദ്രാസന കൗൺസിലിന്‍റേതാണ് തീരുമാനം.
ഓർത്തഡോക്സ് സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമീഷൻ പരാതികൾ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാനും തീരുമാനമായി. അതേസമയം, തന്‍റെ അഭ്യർഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്നും താൻകൂടി ആവശ്യപ്പെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യൻ പറഞ്ഞു.
ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ സഭ അധ്യക്ഷന് പരാതി നൽകിയിരുന്നു. നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള 47 പേർ കഴിഞ്ഞദിവസം ബി.ജെ.പി അംഗത്വം എടുത്തിരുന്നു.
പിന്നാലെ, ഷൈജു കുര്യൻ ബി.ജെ.പിയിൽ ചേർന്നതിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തി. റാന്നിയിലെ അരമനക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

