Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ സ്ഥാപനങ്ങളെ...

ഈ സ്ഥാപനങ്ങളെ സൂക്ഷിക്കൂ: ജില്ലയിലെ 19 ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ്

text_fields
bookmark_border
ഈ സ്ഥാപനങ്ങളെ സൂക്ഷിക്കൂ: ജില്ലയിലെ 19 ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ്
cancel

ആലപ്പുഴ: ജില്ലയിൽ നിധി കമ്പനികൾ ഉൾപ്പെടെ 19 ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസിന്‍റെ മുന്നറിയിപ്പ്. ഇവർ തുടർന്ന് പ്രവർത്തിക്കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമായിരിക്കും. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത് തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നതിനാല്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ടുകൊണ്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അഭ്യർഥിച്ചു.

സാമ്പത്തികതട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് 14 ജില്ലകളിലായി 537 ധനകാര്യസ്ഥാപനങ്ങളെയാണ് പൊലീസും സംസ്ഥാന സർക്കാറും 'കരിമ്പട്ടികയിൽ' ഉൾപ്പെടുത്തിയത്. ഇതിൽ ജില്ലയിലെ 19 സ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിച്ച് വഞ്ചിതരാകരുതെന്ന് പൊലീസ് അറിയിപ്പിൽ പറയുന്നു. 2015 മുതൽ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുകയായിരുന്ന 367 നിധി ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് നിധി കമ്പനി നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെതുടർന്ന് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. 2014ലെ നിധി റൂൾസിലെ 3A, 23A, 23B നിയമങ്ങൾ അനുസരിച്ച് ലൈസൻസിനായി എൻ.ഡി.എച്ച് -4 അപേക്ഷ നൽകിയവയിൽ ജില്ലയിൽ 12 സ്ഥാപനങ്ങളുടെ അപേക്ഷ നിരസിച്ചു. 2021ൽ കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് കേന്ദ്രം റദ്ദ് ചെയ്തിരുന്നു. ഇതിൽ ജില്ലയിലെ ഏഴ് സ്ഥാപനങ്ങൾ ഉൾപെട്ടിട്ടുണ്ട്.


ജില്ലയിൽ അപേക്ഷ നിരസിക്കപ്പെട്ട സ്ഥാപനങ്ങൾ

കൊല്ലംമുറി നിധി ലിമിറ്റഡ് നടുവിലേമുറി, തലവടി, ജി വേ നിധി ലിമിറ്റഡ് ചേർത്തല, സേവനം നിധി ലിമിറ്റഡ് പട്ടണക്കാട്, അന്ധകാരനഴി, ചേർത്തല, പ്രിൻസ് അനെയ്ൻ നിധി ലിമിറ്റഡ് മുല്ലക്കൽ ആലപ്പുഴ, റിഷിറാം നിധി ലിമിറ്റഡ് മാരാരിക്കുളം നോർത്ത്, എ.എസ്.ബി നിധി ലിമിറ്റഡ് എലിപ്പക്കുളം ചൂനാട്, വള്ളിക്കുന്നം, വാസു രേവത് നിധി ലിമിറ്റഡ് കരുവാറ്റ, ആലപ്പി നിധി ലിമിറ്റഡ് മുല്ലക്കൽ ആലപ്പുഴ, കാർത്തികപ്പള്ളി ഡി.ടി.സി.ആർ.ഇ കാർത്തികപ്പള്ളി, കൊടുക്കുളഞ്ഞി നിധി ലിമിറ്റഡ് കൊടുക്കുളഞ്ഞി ചെങ്ങന്നൂർ, ഇടനാട് നിധി ലിമിറ്റഡ് കീഴചേരിമേൽ ചെങ്ങന്നൂർ, ചേരിതെക്കേതിൽ നിധി ലിമിറ്റഡ് പുലിയൂർ ചെങ്ങന്നൂർ.


ലൈസൻസ് കേന്ദ്രം റദ്ദ് ചെയ്ത സ്ഥാപനങ്ങൾ

ആൾകമ്മിറ്റ് നിധി ലിമിറ്റഡ് ആലപ്പുഴ, ആരാമം ഫിൻ നിധി ലിമിറ്റഡ് കായംകുളം, കാരുണ്യ ദീപം നിധി ലിമിറ്റഡ് എരമല്ലൂർ, ഓണാട്ടുകര നിധി ലിമിറ്റഡ് പത്തിയൂർ, ഇടയാടി, എരുവ ഈസ്റ്റ്, ശബരിഗിരി നിധി ലിമിറ്റഡ് പാലമേൽ, പുത്തൻപുരക്കൽ, നൂറനാട്, വലിയവീട്ടിൽ നിധി ലിമിറ്റഡ് കാപ്പിൽ എസ്റ്റേറ്റ്, കൃഷ്ണപുരം, കായംകുളം, വിഹിന്ദ് ഷെയർ ആന്‍റ് പൊട്ടക്ട് നിധി ലിമിറ്റഡ് തുറവൂർ സൗത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LicenseWarningFinancial InstitutionsBewareKerala Police
News Summary - Beware of these institutions: Police warn against gambling in 19 financial institutions in the district
Next Story