ബിവറേജസ് കോർപറേഷനിൽ നിയമനങ്ങൾക്ക് നിരോധനം
text_fieldsന്യൂഡൽഹി: സംസ്ഥാന ബിവറേജസ് കോർപറേഷനിലെ മുഴുവൻ തൊഴിൽ നിയമനങ്ങൾക്കും സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തി. ഇതുവരെ കോർപറേഷൻ നടത്തിയ പിൻവാതിൽ നിയമനങ്ങളുടെ പട്ടിക സമർപ്പിക്കാനും ജസ്റ്റിസ് മദൻ ബി.ലോക്കൂർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 1996ൽ ചാരായനിരോധനത്തോടെ തൊഴിൽ നഷ്ടപ്പെട്ട വയനാട് സുൽത്താൻ ബത്തേരിയിലെ എം.കെ. ബാബു അഡ്വ. വി.കെ. ബിജു മുഖേന സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇടപെടൽ.
1996ലെ ചാരായനിേരാധനത്തിൽ തൊഴിൽ നഷ്ടമായവരെ ബിവറേജസ് കോർപറേഷനിൽ ഘട്ടംഘട്ടമായി പുനരധിവസിപ്പിക്കാമെന്ന് കേരള സർക്കാർ ഉറപ്പുനൽകിയതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ബിവേറജസ് കോർപറേഷനിലുണ്ടാകുന്ന ഒഴിവുകളിൽ 25 ശതമാനം ചാരായ തൊഴിലാളികൾക്ക് മാറ്റിവെക്കുമെന്ന് 2002ൽ കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാൽ, അതിനുശേഷവും ബിവറേജസിൽ നിയമനം നൽകാൻ സർക്കാർ തയാറായില്ലെന്നും നിരവധിപേർ ഇതിനകം ആത്മഹത്യ ചെയ്തുവെന്നും അഡ്വ. ബിജു വാദിച്ചു. ഒടുവിൽ 2015 ഡിസംബറിൽ പുറപ്പെടുവിച്ച വിധിയിൽ ഉത്തരവ് നടപ്പാക്കാൻ കേരള ഹൈകോടതി കർശന നിർദേശം നൽകിയിട്ടും ഫലമുണ്ടായില്ല എന്ന് ബിജു തുടർന്നു. അതിനെതിരെ സംസ്ഥാനസർക്കാറും ബിവറേജസ് കോർപറേഷനും സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.
ബിവറേജസ് കോർപറേഷനിൽ ഒഴിവുകളൊന്നുമില്ലാത്തതിനാൽ നിയമനം നടക്കുന്നില്ലെന്ന സർക്കാറിെൻറയും കോർപറേഷെൻറയും വാദം കളവാണെന്നും 100ലേറെ പിൻവാതിൽ നിയമനം നടന്നിട്ടുണ്ടെന്നും ബിജു ബോധിപ്പിച്ചു. ഇതേത്തുടർന്നാണ് മുഴുവൻ നിയമനവും നിർത്തിവെക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. ഇതുവരെ നടത്തിയ നിയമനങ്ങളുെട പട്ടിക നൽകണം.
ദിവസവേതനക്കാരെ നിയമിക്കാൻ അനുവദിക്കണമെന്ന ബിവറേജസ് കോർപറേഷെൻറ അഭിഭാഷകൻ അഡ്വ. തോമസ് പി.ജോസഫിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. ഒക്േടാബർ എട്ടിന് കേസ് പരിഗണിക്കും മുമ്പ് ഇതുവരെ നടത്തിയ നിയമനങ്ങളുടെ പട്ടിക സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.