മദ്യ ഒൗട്ട്ലെറ്റുകളുടെ പ്രവർത്തനസമയം കുറച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ അടച്ച സാഹചര്യത്തിൽ ബിവറേജസ് കോർപറേഷൻ, ക ൺസ്യൂമർഫെഡ് ചില്ലറ മദ്യവിൽപനശാലകളുടെ പ്രവർത്തനസമയം കുറച്ചതടക്കം ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബാറുകളില്ലാത്തതിനാൽ ഉണ്ടാവാനിടയുള്ള തിരക്ക് പരിഗണിച്ചാണ് കൂടുതൽ ക്രമീകരണങ്ങൾ.
മദ്യവിൽപന ഒൗട്ട്ലെറ്റുകൾ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമാകും പ്രവർത്തിക്കുകയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
ബെവ്കോ എം.ഡി ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കി. കോവിഡ് -19 പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകും ഒൗട്ട്ലെറ്റുകൾ പ്രവർത്തിക്കുക. വിൽപനശാലകളിൽ ഒരേസമയം അഞ്ചു പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. മദ്യം വാങ്ങുന്നവർ തമ്മിലുള്ള അകലം ഒന്നര മീറ്റർ എന്നത് കൃത്യമായി പാലിക്കണം.
ഇതിനായി മിക്ക ഒൗട്ട്ലെറ്റുകളിലും അകലം പാലിക്കുന്നത് വ്യക്തമാക്കുന്ന വെള്ളവരകൾ വരച്ചിട്ടുണ്ട്. ആ വരകളിൽ മാത്രമേ മദ്യം വാങ്ങുന്നവർ നിൽക്കാവൂ.
ഹാൻഡ്വാഷ് ഉപയോഗിച്ച് കൈകഴുകിയ ശേഷം മാത്രമേ ഉപഭോക്താവിനെ ഒൗട്ട്ലെറ്റിനുള്ളിലേക്ക് കടത്തിവിടൂ. ഇവിടങ്ങളിലും ആളുകൾ തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ തിരക്കുണ്ടായാൽ നിയന്ത്രിക്കാൻ പൊലീസ് സഹായം ബിവറേജസ് കോർപറേഷനും കൺസ്യൂമർഫെഡും തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.