യാത് ബാശേലും ചെല്ലിക്കോ, ഞാങ്ങൊ മുണ്ടാം
text_fieldsകാഞ്ഞങ്ങാട്: ‘നാവുനിമ്മന സ്വാഗത് സുത്തിയവെ’-(കന്നട), എൻകുളു നിക്കളേനു സ്വാഗത മൺപ െ (തുളു), ഹം ആപ്കൊ സ്വാഗത് കർതെ െഹ (ഹിന്ദി), ഹമെ അപലെ സ്വാഗത് കർത്തെ (മറാത്തി), നിങ്ങളൊ ഞങ്ങളു മർഹമ ആക്ര (ബ്യാരി), ഹം ആപ്കൊ ഇസ്ത്തിഖ്ബാൽ കർത്തെ ഹെ (ഉർദു), നുറഹിബ്ബുക്കും ജ മീഅൻ ഇലാ ഹഫ്ലത്തുൽ ഹന്നിയ്യ(അറബി), നിങ്ങൾക്കെല്ലാവർക്കും കലോത്സവത്തിലേക്ക് സ്വാഗതം...
‘‘കലാസ്നേഹികളേ, കലാകാരന്മാരെ ‘നിങ്ങ യാത് ബാശേലും ചെല്ലിക്കൊ ഞാങ്ങൊ മുണ്ടാം’ (ഏതുഭാഷയിലും നിങ്ങൾക്ക് ഇവിടെ സംസാരിക്കാം, മറുപടി ഞങ്ങൾ നൽകും) എന്നു ഏഴു ഭാഷകൾക്ക് ശബ്ദം പകർന്ന് കേരളക്കരയെ ബോധ്യപ്പെടുത്തുന്നത് മറ്റാരുമല്ല, മലയാളം തീരെ കുറവായ കർണാടക അതിർത്തിയോടു ചേർന്നുകിടക്കുന്ന തനി തുളുനാടൻ ഗ്രാമമായ ബെള്ളൂരിലെ ജി.എച്ച്.എസ്.സ്കൂളിലെ 10 വിദ്യാർഥികളാണ്. സംസ്ഥാന കലോത്സവത്തിെൻറ ഏതു പ്രചാരണത്തെയും മറികടക്കുന്ന ഇവരുടെ സപ്തഭാഷാ സ്വാഗത വിഡിയോ കേരളമാകെ പടർന്നുകയറുകയാണ്.
വിഡിയോ ഇറങ്ങി ആദ്യ രണ്ടുദിവസത്തിനകം തന്നെ ലക്ഷത്തിലേറെ പേരിലേക്ക് ഫേസ്ബുക്ക് വഴിമാത്രം പരന്നൊഴുകിയ സപ്തഭാഷാ സ്വാഗതം സ്കൂളിലെ 100ത്തിലധികം രക്ഷിതാക്കൾ അഞ്ചുവീതം വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് ഫോർവാഡ് ചെയ്തതിനുപുറമെ യുട്യൂബിലും പ്രചരിക്കുന്നുണ്ട്. 60ാം സംസ്ഥാന കലോത്സവത്തിെൻറ പ്രചാരണാർഥം പലഭാഷകളിൽ സ്വാഗതം പറയുന്നത് പത്താം ക്ലാസ് വിദ്യാർഥികളായ സൗന്ദര്യ, രാഹുൽ, മറിയം ജിനാന അസ്മാസ്, വൈഷ്ണവി, ഹർഷിത, ഫാതിമത്ത് ജുസൈന, പ്രജ്വല, അഭിലാഷ്, ഹാജിറ എന്നിവരാണ്. തെയ്യം, ഒപ്പന, യക്ഷഗാനം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് വിഡിയോ ഒരുക്കിയത്. ബെള്ളൂർ സ്കൂളിൽ കന്നട, മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ബ്യാരി, കൊങ്ങിണി, മറാത്തി ഭാഷകൾ സംസാരിക്കുന്ന വിദ്യാർഥികളുണ്ട്. 12ഒാളം ഭാഷകൾ കാസർകോടിെൻറ മണ്ണിൽ ജീവിക്കുന്നുണ്ട്. അതിെൻറ പ്രതീകമായാണ് ഏഴു ഭാഷകൾ തെരഞ്ഞെടുത്തതെന്ന് വൈറലായ വിഡിയോക്ക് നേതൃത്വം നൽകിയ അധ്യാപകൻ മഹേഷ് കൃഷ്ണ മാധ്യമത്തോട് പറഞ്ഞു.
പ്രധാനാധ്യാപകൻ ജീസൺ, ഒാഫിസ് സ്റ്റാഫ് ജിജിത് എന്നിവരും യഥാർഥ കാസർകോടിനെ കലോത്സവത്തിനെത്തുന്നവർക്കുമുന്നിൽ അവതരിപ്പിച്ചതിനു നേതൃത്വം നൽകി. ‘‘മറ്റു ജില്ലകളിൽനിന്നും എത്തുന്നവർ കാസർകോട്ടുകാർക്ക് മലയാളം അറിയില്ല എന്നു പറയാറുണ്ട്. ഏതു ഭാഷയിൽ സംസാരിച്ചാലും കാസർകോടുകാർക്ക് മറുപടി പറയാനറിയാം എന്ന് കാണിക്കാനാണ് ഇൗ വിഡിയോ എന്ന് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ ശശിധര ബെള്ളൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.