Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്യൂട്ടി പാർലർ...

ബ്യൂട്ടി പാർലർ വെടിവെപ്പ്: അക്രമിസംഘത്തെ തിരഞ്ഞ് പൊലീസ്

text_fields
bookmark_border
ബ്യൂട്ടി പാർലർ വെടിവെപ്പ്: അക്രമിസംഘത്തെ തിരഞ്ഞ് പൊലീസ്
cancel

കൊച്ചി: കടവന്ത്രയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അക്രമിസംഘത്തെ തേടി അന്വേഷണ സംഘം. ബൈക്കിൽ എത്തിയ രണ്ടുപേരാണ് വെടിെവച്ചത്. സംഭവസ്ഥലത്ത് ‘രവി പൂജാരി’ എന്നെഴു തിയ കുറിപ്പും ഉപേക്ഷിച്ചിരുന്നു. ഇരുവരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നതായി സി.സ ി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. അതേസമയം, അക്രമികളെയോ സഞ്ചരിച്ച ബൈക്കോ തിരിച ്ചറിയാനുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കുറിപ്പ് ഉൾപ്പെടെ പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള മാർഗം തിരയുകയാണ് പൊലീസ്.

കൈകൊണ്ടെഴുതിയ കുറിപ്പ് മാത്രമാണ് പൊലീസിന് ലഭിച്ച ഏക തെളിവ്. ഹിന്ദി മാതൃഭാഷയായവരുടെ കൈയക്ഷരമല്ല കുറിപ്പിലെന്നാണ് പ്രാഥമിക നിഗമനം. മലയാളികൾ ഹിന്ദി എഴുതുന്ന വടിവിലുള്ളതാണ് കുറിപ്പ്. ഈ സാഹചര്യത്തിൽ കുറിപ്പ് കൈയക്ഷര വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാനാണ് നീക്കം. ബ്യൂട്ടി പാർലറിനെക്കുറിച്ചും അതിെൻറ ചുറ്റുപാടുകളെക്കുറിച്ചും കൃത്യമായ അറിവുള്ളവരാകണം അക്രമികളെന്നും പൊലീസ് സംശയിക്കുന്നു.

ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീന മരിയ പോൾ തിങ്കളാഴ്ച രാത്രിയോടെ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. രവി പൂജാരിയുടെ ഭീഷണി സംബന്ധിച്ച വിവരങ്ങളാണ് ലീന പ്രധാനമായും കൈമാറിയത്. വെടിവെപ്പിനുശേഷവും തനിക്ക് ഭീഷണി ഉണ്ടായെന്നും ഇവർ മൊഴി നൽകി. ഈ സാഹചര്യത്തിൽ ഫോൺ കാളുകൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കും.

അതേസമയം, സംഭവസ്ഥലത്തുനിന്ന് ലോഹച്ചീള് കണ്ടെടുത്തെങ്കിലും അവ എയർ പിസ്റ്റളിൽ ഉപയോഗിക്കുന്ന പെല്ലറ്റാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലഭിച്ച ലോഹച്ചീളുകൾ ഫോറൻസിക് വിഭാഗം പരിശോധിക്കുന്നുണ്ട്. അതിനിടെ, ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ പൊലീസിനെ സമീപിച്ചു. കൊച്ചിയിൽ തങ്ങുന്ന കാലയളവിൽ ലീന മരിയക്ക് സംരക്ഷണം നൽകുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newsbeauty parlour shootingkochi shoot
News Summary - beauty parlour shooting; police searching for attackers -kerala news
Next Story