ബ്യൂട്ടീഷ്യെൻറ കൊലപാതകം: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsപാലക്കാട്: കൊല്ലം സ്വദേശിനിയായ ബ്യുട്ടിഷ്യൻ സുചിത്ര പിള്ളയെ (42) പാലക്കാട്ട് വെച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് തൊടുവെയിൽ വീട്ടിൽ പ്രശാന്തിെന (32) എട്ട് ദിവസത്തെ പൊലീസ കസ്റ്റഡിയിൽ വിട്ടു. ഇൗ മാസം 11 വരെയാണ് കസ്റ്റഡി കാലാവധി. പ്രശാന്തിനെ ചൊവ്വാഴ്ച പാലക്കാട്ട് തെളിവെടുപ്പിനെത്തിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
കൊട്ടിയം മുഖത്തല തൃക്കോവിൽവട്ടം നടുവിലക്കരയിൽ ശിവദാസൻ പിള്ളയുടെ മകൾ സുചിത്രയെ കൊല്ലത്തു നിന്ന് കാണാതാവുകയായിരുന്നു. യുവതിയെ കാണാതായി ഒരുമാസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് മണലി ശ്രീരാംനഗർ ഹൗസിങ് കോളനിയിലെ വാടക വീടിെൻറ മതിലിനോട് േചർന്ന് ചതുപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കഴുത്തുമുറുക്കി െകാലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നെന്നാണ് പ്രശാന്ത് നൽകിയ മൊഴി. കേസിൽ പ്രശാന്തിനെ കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലത്ത് ഒരു സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ ട്രെയിനിയായിരുന്നു സുചിത്ര. കുഞ്ഞിെൻറ ചോറൂണിന് ഗുരുവായൂർ ക്ഷേത്രത്തിൽ പോയപ്പോഴാണ്, ഭാര്യയുടെ അകന്ന ബന്ധുവായ സുചിത്രയുമായി പ്രശാന്ത് പരിചയപ്പെട്ടത്. ഫേസ്ബുക്ക് വഴി ബന്ധം വളരുകയായിരുന്നു. മാർച്ച് 14ന് ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തെ വീട്ടിൽ കൊണ്ടുവിട്ട പ്രശാന്ത്, 17ന് രാത്രി സുചിത്രയുമായി പാലക്കാട്ട് എത്തി. 20ന് ഇരുവരും വഴക്കിടുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോൾ കാൽമുട്ട് വരെയും പാദങ്ങളും മുറിച്ച് വേർപ്പെടുത്തി ചതുപ്പിൽ കുഴിച്ചുമൂടി. സൈബർ സെൽ സഹായത്തോടെ സുചിത്രയുടെ മൊബൈൽ പിന്തുടർന്നാണ് കൊല്ലം ഡെപ്യൂട്ടി പൊലീസ് കമീഷണർ ജോസി ചെറിയാൻ, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ കേസിെൻറ ചുരുളഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.