Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നു...

മൂന്നു വയസ്സുകാരിക്ക് മർദനം: പിതാവിന് ഒന്നര വർഷം കഠിന തടവ്

text_fields
bookmark_border
jail
cancel

തൃശൂർ: ഭാര്യയോടുള്ള വഴക്കുമൂലം പിതൃത്വത്തില്‍ സംശയിച്ച് മൂന്നു വയസ്സുള്ള മകളെ ശാരീരികമായി ഉപദ്രവിച്ച പിതാവിന് ഒന്നര വർഷം കഠിന തടവും 6000 രൂപ പിഴയും ശിക്ഷ. വലപ്പാട് ബീച്ചില്‍ ചാഴുവീട്ടില്‍ സുമേഷിനെയാണ് (36) തൃശൂർ ജില്ല സെഷന്‍സ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക പരിക്കേറ്റ കുട്ടിക്ക് നല്‍കാനാണ് വിധി. 2014 ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം. മദ്യപിച്ച് വന്നാല്‍ പ്രതി കുഞ്ഞിനോട് അച്ഛായെന്ന് വിളിക്കാന്‍ പറഞ്ഞ് പതിവായി ഉപദ്രവിക്കുമായിരുന്നു.

സംഭവദിവസം ഇത്തരത്തില്‍ മദ്യപിച്ചു വന്ന് ഭാര്യയുമായി വഴക്കിട്ട പ്രതി കുട്ടിയോട് അച്ഛാ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടു. പേടിമൂലം നിശ്ശബ്ദയായി നിന്ന കുട്ടിയെ സുമേഷ് പട്ടികവടികൊണ്ട് ഉപദ്രവിച്ച് പരിക്കേൽപിക്കുകയായിരുന്നു. തലക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടയാന്‍ ശ്രമിച്ച കുട്ടിയുടെ മാതാവിനും പരിക്കേറ്റിരുന്നു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുട്ടിയെ വലപ്പാട് ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചതറിഞ്ഞാണ് പൊലീസ് സംഭവത്തില്‍ കേസെടുത്തത്. ഡിസംബര്‍ നാലിനാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbuseFather sentenced
News Summary - Beating three-year-old girl: Father sentenced to one and a half year rigorous imprisonment
Next Story