Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ കോഴക്കേസ്:...

ബാർ കോഴക്കേസ്: അച്യുതാനന്ദെൻറ ഹരജിയിൽ കെ.എം. മാണിയെ കക്ഷിചേർത്തു

text_fields
bookmark_border
km mani
cancel

കൊച്ചി: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് സർക്കാറിെൻറ മുൻകൂർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെതിരായ വി.എസ്. അച്യുതാനന്ദെൻറ ഹരജിയിൽ മുൻമന്ത്രി കെ.എം. മാണിയെ ഹൈകോടതി കക്ഷിചേർത്തു.

അഴിമതി നിരോധന നിയമത്തിലെ ഭേദഗതിപ്രകാരം മാണിക്കെതിരായ തുടരന്വേഷണത്തിനും മുൻകൂർ അനുമതി തേടണമെന്ന് സെപ്റ്റംബർ 18ലെ ഉത്തരവിൽ തിരുവനന്തപുരം വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു.

ഇത് ചോദ്യം ചെയ്താണ് അച്യുതാനന്ദൻ ഹരജി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം ഹരജി പരിഗണിക്കവെ മാണിയെ കക്ഷി ചേർക്കേണ്ടത് സംബന്ധിച്ച് കോടതി നിലപാട് ആരാഞ്ഞിരുന്നു. തുടർന്ന് ഇന്ന് കക്ഷികളുടെ നിലപാടറിഞ്ഞശേഷം മാണിയെക്കൂടി കക്ഷിചേർത്ത് ഉത്തരവിടുകയായിരുന്നു. 2014 ഡിസംബർ 10ന് രജിസ്റ്റർ ചെയ്ത കേസിൽ 2018 ജൂലൈ 26ന് അഴിമതി നിരോധന നിയമത്തിൽ െകാണ്ടുവന്ന ഭേദഗതി പ്രകാരമുള്ള മുൻകൂർ അനുമതി നടപടികൾ വേണ്ടതില്ലെന്നാണ് അച്യുതാനന്ദെൻറ വാദം.

ധനമന്ത്രിയായിരിക്കെ കെ.എം. മാണി ബാർ ലൈസൻസ് പുതുക്കിനൽകാൻ ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിെൻറ വെളിപ്പെടുത്തലിനെത്തുടർന്ന് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.

അതേസമയം, ബാർ കോഴക്കേസിൽ തനിക്കെതിരെ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവിട്ടതിനെതിരെ കെ.എം. മാണി നൽകിയ ഹരജി വെള്ളിയാഴ്ച പരിഗണനക്ക് വന്നേക്കും. നടപടികൾ അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും ഉത്തരവും എഫ്.െഎ.ആറും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മാണിയുടെ ഹരജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandank m manibar casekerala newsbar scam case
News Summary - Bar Scam Case-Kerala News
Next Story