ബാറുകളിലൂടെ പാർസൽ മദ്യം: നിയമം ഭേദഗതി ചെയ്തു
text_fieldsതിരുവനന്തപുരം: ബാറുകള്‍ വഴി പാർസലായി മദ്യം വിൽക്കുന്നതിന് അബ്കാരി ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനമിറക്കി. ലോക്ഡൗണിന് ശേഷം ബെവ്കോ, കൺസ്യൂമർഫെഡ് മദ്യ ഒൗട്ട്ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയർ, വൈൻ പാർലറുകളും തുറക്കും. ഇൗമാസം 18നോ 19നോ മദ്യശാലകള്‍ തുറക്കുമെന്നാണ് ലഭിക്കുന്ന വിവരം. ലോക്ഡൗണിന് ശേഷം മദ്യശാലകൾ തുറക്കുേമ്പാഴുണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് ബിവറേജസ്, കൺസ്യൂമർഫെഡ് മദ്യശാലകൾക്ക് പുറമെ ബാറുകള്‍ വഴിയും മദ്യം പാർസലായി തൽക്കാലം ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചത്.
എന്നാൽ, നിലവിലെ അബ്കാരി ആക്ട് പ്രകാരം മദ്യം പാർസലായി വിൽക്കാൻ അനുമതിയില്ലായിരുന്നു. ഇൗ സാഹചര്യത്തിലാണ് അബ്കാരി നിയമം ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളിൽ കൗണ്ടർ വഴി മദ്യവും ബിയറും വിൽക്കാൻ വിജ്ഞാപനത്തിൽ അനുമതി നൽകുന്നുണ്ട്.
എന്നാൽ, കേന്ദ്രസർക്കാർ ലോക്ഡൗൺ അവസാനിപ്പിച്ച് ബാറുകള്‍ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിച്ചാൽ പാർസല്‍ വിൽപനക്ക് താൽപര്യമില്ലെന്ന് ബാറുടമകള്‍ പറയുന്നു. പുതിയ നിയമപ്രകാരം സർക്കാർ ഒൗട്ട്ലെറ്റുകളിലെ അതേ വിലയ്ക്ക് മദ്യം വിൽക്കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. അതിനിടെ ഓണ്‍ലൈൻ ടോക്കണ്‍ വഴി മദ്യവിൽപനക്കായുള്ള ആപ് തയാറാക്കാനുള്ള കമ്പനിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.