ബാങ്ക് ആക്രമണം: എൻ.ജി.ഒ യൂനിയൻ ജില്ല നേതാക്കളെ സസ്പെൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ എസ്.ബി.െഎ ഒാഫിസ് ആക്രമിച്ച സംഭവത്തിൽ റിമ ാൻഡിൽ കഴിയുന്ന രണ്ട് എൻ.ജി.ഒ യൂനിയൻ ജില്ലനേതാക്കൾക്ക് സസ്പെൻഷൻ. തൈക്കാട് ബ്രാ ഞ്ച് സെക്രട്ടറി ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടൻറ് അശോകൻ, ജില്ല സെക്രേ ട്ടറിയറ്റ് അംഗവും സാേങ്കതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റൻഡറുമായ ഹരിലാൽ എന്നിവ രെയാണ് വകുപ്പ് മേധാവികൾ സസ്പെൻഡ് ചെയ്തത്.
സ്റ്റാച്യുവിലെ എസ്.ബി.െഎ ഒാഫിസ് ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ഇരുവരുെടയും ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് സർക്കാർ നടപടി. അതിനിടെ എസ്.ബി.െഎ ബ്രാഞ്ച് ആക്രമിച്ച എല്ലാ എൻ.ജി.ഒ യൂനിയൻ നേതാക്കളെയും പൊലീസ് തിരിച്ചറിഞ്ഞു. ഒമ്പത് പ്രതികളാണുള്ളത്. കഴിഞ്ഞദിവസം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ആറുപേരെ തിരിച്ചറിഞ്ഞിരുന്നു. അതിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്ന എൻ.ജി.ഒ യൂനിയൻ ജില്ല നേതാവും ജി.എസ്.ടി വകുപ്പിലെ ജീവനക്കാരനുമായ സുരേഷ്കുമാറിനെയാണ് പൊലീസ് ശനിയാഴ്ച പ്രതിചേർത്തത്. പ്രതിപ്പട്ടിക തയാറാക്കിയെങ്കിലും പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സമ്മർദം മൂലമാണിതെന്ന ആരോപണവും ശക്തമാണ്.
സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും സംഘടന ഇടപെട്ട് കീഴടക്കിയ രണ്ടുപേർ മാത്രമാണ് അറസ്റ്റിലായത്. യൂനിയെൻറ പ്രധാന നേതാക്കളായ ബാക്കി ഏഴ് പ്രതികളും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, ഇവർ ആരും തിരുവനന്തപുരം വിട്ടുപോയിട്ടില്ലെന്നാണ് മൊബൈൽഫോൺ ലൊക്കേഷനുകൾ വ്യക്തമാക്കുന്നത്. രാഷ്ട്രീയസംരക്ഷണം ഇവർക്ക് ലഭിക്കുന്നുവെന്നാണ് വിവരം. പ്രതികളെ പിടികൂടാൻ തങ്ങൾ എന്തൊക്കെയോ ചെയ്യുന്നുവെന്ന് വരുത്താനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്.
ബാങ്ക് ആക്രമണക്കേസിൽ പ്രതികളായവരെ ജോലിക്ക് കയറാൻ അനുവദിക്കരുതെന്ന് വകുപ്പ് മേധാവികൾക്ക് പൊലീസ് നിർേദശം നല്കിക്കഴിഞ്ഞു. പ്രതികളായവർ ജോലി ചെയ്യുന്ന ഓഫിസ് മേധാവികൾക്കാണ് പൊലീസ് ഇത് സംബന്ധിച്ച നിർേദശം നൽകിയത്. പ്രതികൾ ഓഫിസിലെത്തിയാൽ ഉടന് അറിയിക്കണമെന്നും പൊലീസ് നിർേദശം നല്കിയിട്ടുണ്ട്. ഓഫിസ് മേധാവികൾക്ക് ഇതുസംബന്ധിച്ച് ഒൗദ്യോഗിക നോട്ടീസ് നൽകുമെന്നാണറിയുന്നത്. അതിനിടെ കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള അണിയറ നീക്കങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.