സോളാര്‍ കേസ്: ഉമ്മൻചാണ്ടിയുടെ ഹരജിയിൽ വിധി ഇന്ന്
text_fieldsബംഗളൂരു: സോളാര്‍ കേസില്‍ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമർപ്പിച്ച ഹരജിയിൽ ബംഗളൂരു കോടതി ഇന്ന് വിധി പറയും. ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പറയുക.
ബംഗളൂരുവിലെ വ്യവസായിയും മലയാളിയുമായ എം.കെ. കുരുവിളയുടെ ഹരജിയില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികൾ 1.6 കോടി രൂപ നൽകണമെന്ന് ഒക്ടോബര്‍ 24ന് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ഉമ്മൻചാണ്ടി സമർപ്പിച്ച അപ്പീലിലാണ് ഇന്ന് വിധി പുറപ്പെടുവിക്കുക.
സോളാര്‍പാനലിന് സാങ്കേതിക വിദ്യയും സബ്സിഡിയും വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയെന്ന എം.കെ. കുരുവിളയുടെ പരാതി. പ്രതികളായ ആറു പേരും ചേര്‍ന്ന് 1.6 കോടി ആറു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് ബംഗളൂരു കോടതി വിധിച്ചത്.
എറണാകുളം കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോസ എജുക്കേഷന്‍ കണ്‍സല്‍ട്ടന്‍റ്സ് എന്ന കമ്പനിയാണ് ഒന്നാം പ്രതി. കമ്പനി എം.ഡി ബിനു നായര്‍ രണ്ടും ഡയറക്ടര്‍ ആന്‍ഡ്രൂസ് മൂന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ദില്‍ജിത്ത് നാലും സോസ കണ്‍സല്‍ട്ടന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ആറും പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_26.jpg)