സ്വർണക്കടത്ത്: ബാലഭാസ്കറിന്റെ ഭാര്യയുടെയും പിതാവിെൻറയും മൊഴി ഡി.ആർ.െഎ രേഖപ്പെടുത്തും
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറയും മകളുടെയും മരണത്തിന് പിന്നിൽ സ്വർ ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഭാര്യ ലക്ഷ്മിയുടെയും പിതാവ് കെ.സി. ഉണ്ണിയുടെയും മൊഴി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) രേഖപ്പെടുത്തും. സ്വർണക്കടത്തിലെ പ്രധാനകണ്ണികളായ പ്രകാശ് തമ്പിക്കും വിഷ്ണു സോമസുന്ദരത്തിനും ബാലഭാസ്കറുമായി അടുത്തബന്ധമുണ്ടായിരുന്നെന്നും സ്റ്റേജ് ഷോകൾ ഏകോപിപ്പിച്ചിരുന്നത് പ്രകാശും സാമ്പത്തിക ഇടപാടുകൾ നോക്കിയിരുന്നത് വിഷ്ണുവുമായിരുന്നു എന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.
ബാലഭാസ്കറിെൻറ വിദേശപരിപാടികളിൽ പ്രകാശ് തമ്പിയുടെയും വിഷ്ണു സോമസുന്ദരത്തിെൻറയും സാന്നിധ്യവും കൂടിക്കാഴ്ചകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ബാലഭാസ്കറിെൻറ വി.ഐ.പി പരിവേഷവും വിദേശയാത്രകളും മറയാക്കി ഇരുവരും സ്വർണം കടത്തിയേക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഡി.ആർ.ഐ. എന്നാൽ ഇതേക്കുറിച്ച് ബാലഭാസ്കറിന് അറിയാമായിരുന്നോ എന്ന് പറയാറായിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ ത്തോട് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രകാശ് റിമാൻഡിലും വിഷ്ണു ഒളിവിലുമാണ്.
ബാലഭാസ്കറിെൻറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ബന്ധുക്കളേക്കാള്‍ കൂടുതല്‍ അറിയാവുന്നത് പ്രകാശിനും വിഷ്ണുവിനുമാണെന്ന് ബാലഭാസ്കറിെൻറ പിതാവ് കെ.സി. ഉണ്ണി ആരോപിച്ചു. മരണത്തിന് പിന്നിലെ സത്യം അന്വേഷണത്തിലൂടെ പുറത്തുവരട്ടേയെന്ന് ഭാര്യ ലക്ഷ്മിയും പ്രതികരിച്ചു. നേരത്തെ ബാലഭാസ്കറിെൻറ ഔദ്യോഗിക കാര്യങ്ങളിലൊന്നും ഇരുവർക്കും ഒരുബന്ധവുമില്ലെന്ന് ബാലഭാസ്കറിെൻറ ഒൗദ്യോഗിക ഫേസ്ബുക് അക്കൗണ്ടിൽ ലക്ഷ്മി പോസ്റ്റിട്ടിരുന്നു.
ചില പരിപാടികളുടെ കോഓഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നതായും ഇതിനുള്ള പ്രതിഫലം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ലക്ഷ്മിയുടെ കമൻറ്. എന്നാൽ പ്രകാശ് തമ്പിയെയും വിഷ്ണുവിനെയും അറിയില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇരുവരും ബാലഭാസ്കറിെൻറ മാനേജർമാർ ആയിരുെന്നന്ന വാർത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ലക്ഷ്മി ഞായറാഴ്ച വ്യക്തമാക്കി. അതേസമയം ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിെൻറ ഭാഗമായി റിമാൻഡിൽ കഴിയുന്ന പ്രകാശൻ തമ്പിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു. കള്ളക്കടത്തിൽ പ്രതികളായ പ്രകാശിെൻറയും വിഷ്ണുവിെൻറയും വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ഡി.ആർ.ഐയിൽനിന്ന് ശേഖരിച്ചിട്ടുണ്ട്.
ബാലഭാസ്കറിെൻറ ഡ്രൈവറെ വീണ്ടും ചോദ്യംചെയ്യും
തിരുവനന്തപുരം: ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഡ്രൈവർ അർജുനനെ ഒരിക്കൽകൂടി ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇയാളുടെയും ബാലഭാസ്കറിെൻറയും മൊബൈൽ കോൾ ലിസ്റ്റും പരിശോധിക്കും. കൊല്ലം വരെ താനാണ് വാഹനം ഓടിച്ചതെന്നും പിന്നീട് വാഹനം ഓടിച്ചത് ബാലഭാസ്കർ ആയിരുെന്നന്നുമാണ് അർജുനെൻറ മൊഴി. എന്നാൽ ഡ്രൈവർ അർജുനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയും പറയുന്നു.
അർജുനെ ബാലഭാസ്കറിന് പരിചയപ്പെടുത്തിയത് ഇപ്പോൾ ഒളിവിലുള്ള വിഷ്ണുവാണ്. അപകടത്തിൽ പരിക്കേറ്റ് അർജുൻ ആശുപത്രിയിൽ കഴിയുമ്പോള്‍ ചികിത്സചെലവ് വഹിച്ചത് വിഷ്ണുവായിരുന്നു. അനന്തപുരി ആശുപത്രിയിൽ കഴിഞ്ഞിരുന്ന അർജുനെ തുടർചികിത്സക്കെന്ന പേരിൽ തൃശൂരിലേക്ക് മാറ്റിയത് വിഷ്ണുവിെൻറ നിർബന്ധപ്രകാരമായിരുന്നു. വിഷ്ണു പറഞ്ഞിട്ടാണോ അർജുൻ ഇത്തരത്തിലുള്ളൊരു മൊഴി മംഗലപുരം പൊലീസിന് അന്ന് നൽകിയതെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.