പ്രകാശ് തമ്പിയും വിഷ്ണുവും മാനേജർമാരായിരുന്നില്ല -ലക്ഷ്മി ബാലഭാസ്കർ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതികളായ പ്രകാശ് തമ്പിയും വിഷ്ണുവും അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിൻെറ മാനേജർമാരായിരുന്നു എന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ലക്ഷ്മി ബാലഭാസ്കർ. ബാലഭാസ്കറിൻെറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഭാര്യ ലക്ഷ്മിയുടെ വിശദീകരണം.
ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു. ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് പങ്കുണ്ടായിരുന്നില്ലെന്നും ലക്ഷ്മി വിശദീകരിക്കുന്നു. ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിൻെറ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നത് താങ്ങാവുന്നതിലും അധികമാണെന്നും അത്തരം പരാമർശങ്ങളൊഴിവാക്കണമെന്നും ലക്ഷ്മി അഭ്യർഥിക്കുന്നു.
ബാലഭാസ്കറിൻെറ മരണത്തിൽ കൃത്യമായ അന്വേഷണം വേണം. ബാലഭാസ്കറിൻെറ ഫേസ്ബുക്ക് ഔദ്യോഗിക പേജ് കൈകാര്യം ചെയ്യുന്നത് കൊച്ചിയിലെ ഏജൻസിയാണ്. ബാലഭാസ്കർ തന്നെയാണ് ഏജൻസിയെ ഏൽപ്പിച്ചത്. നേരത്തെ, പ്രകാശൻ തമ്പിയാണ് ഔദ്യോഗിക പേജ് നിയന്ത്രിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഈ പേജിലൂടെ തന്നെ ലക്ഷ്മി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.