ബാലഭാസ്കർ: അനുകൂലമൊഴി നൽകിയ ഡ്രൈവർക്ക് ഗൾഫിൽ ജോലി
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകടമരണം വഴിതിരിച്ചുവിടുന്ന നിലയിൽ വെളിപ്പെടുത്തല്‍ നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഗൾഫിൽ ജോലി ലഭിച്ചതിൽ ദുരൂഹത. ഇയാള്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സംശയവുമായി ബാലഭാസ്കറിെൻറ ബന്ധുക്കള്‍. താൽക്കാലിക ഡ്രൈവറായിരുന്ന സി. അജിയിലൂടെ അപകട മരണ കേസിെൻറ ഗതി തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു പ്രതികളെന്ന് സംശയിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അവർ കൂട്ടിച്ചേർത്തു.
ബാലഭാസ്കറിെൻറ മാനേജര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തെ സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടിയിരുന്നു. ഇതിൽ കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജീവനക്കാരനും ഉണ്ടായിരുന്നു. അന്ന് പിടിയിലായവർക്ക് ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ബാലുവിെൻറ വാഹനം അപകടത്തിൽപെട്ട സ്ഥലത്ത് നടന്ന ഡി.ജെ പാര്‍ട്ടിയില്‍ ഇപ്പോഴത്തെ കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിെൻറ സാന്നിധ്യമുണ്ടായിരുന്നെന്നാണ് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ മനഃപൂർവം കൊണ്ടുവന്ന ഒരു സാക്ഷിയാണ് അജിയെന്നാണ് ബാലുവിെൻറ വീട്ടുകാരുടെ ആരോപണം. അതിനുള്ള പ്രത്യുപകാരമാകാം ദുബൈയിലെ ജോലിയെന്ന് അവർ പറയുന്നു. ഇതിന് സ്വപ്നയുടെയും സരിത്തിെൻറയും സഹായം ഉണ്ടായിരിക്കാമെന്നും അവർ ആരോപിച്ചു.
എന്നാല്‍, എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട സമയത്ത് യു.എ.ഇയിലേക്ക് ഡ്രൈവര്‍മാരുടെ ഒരു റിക്രൂട്ട്മെൻറ് നടന്നിരുന്നു. അതില്‍ പങ്കെടുത്ത് ലഭിച്ച ജോലിയാണെന്നാണ് അജിയുടെ ബന്ധുക്കള്‍ നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.