ബാലഭാസ്കറിെൻറ പിതാവിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: ബാലഭാസ്കറിെൻറ അപകട മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ.സി. ഉണ്ണി യിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം രണ്ടാമതും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിക ൃഷ്ണനാണ് തിങ്കളാഴ്ച വൈകീട്ട് പൂജപ്പുരയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പി, ഒളിവിലുള്ള വിഷ്ണു സോമസുന്ദർ, പാലക്കാട്ടെ ഒരു ഡോക്ടർ എന്നിവരുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി ഉണ്ണി പറഞ്ഞു.
ആശുപത്രിയിലെ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നു. തങ്ങളുടെ സംശയവും കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് എഴുതി നല്‍കിയിരുന്നു. ബാലഭാസ്കറിെൻറ വിദേശ പരിപാടികളും സാമ്പത്തിക ഇടപാടുകളും നിയന്ത്രിച്ചിരുന്നത് പ്രകാശും വിഷ്ണുവുമാണ്. ബാലഭാസ്കറിനെ ഉപയോഗിച്ച് പല ബിസിനസുകളിലും ഇവർ നിക്ഷേപം നടത്തി. അപകടം ബാലഭാസ്കറിനെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
ദീർഘദൂര യാത്രയിൽ ബാലു വാഹനം ഓടിക്കാറില്ല. തലേദിവസം വിളിക്കുമ്പോഴും തൃശൂരിലെ ക്ഷേത്ര ദർശനത്തിനുശേഷം അവിടെ തങ്ങുന്നെന്നാണ് പറഞ്ഞത്. പെട്ടെന്ന് തീരുമാനം മാറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചതെന്തിനെന്ന് അറിയില്ല. ബാലുവാണ് വാഹനം ഓടിച്ചതെങ്കിൽ വാഹനത്തിെൻറ എയർബാഗ് പ്രവർത്തിച്ചിട്ടും കഴുത്തിനും തലക്കും ഗുരുതര പരിക്കേറ്റതെങ്ങനെ. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനം െഡ്രെവർ ഉറങ്ങിപ്പോയാൽ അതേദിശയിൽ അപകടത്തിൽപ്പെടുന്നതിന് പകരം 90 ഡിഗ്രി ചരിഞ്ഞ് ദേശീയപാതക്ക് പടിഞ്ഞാറുഭാഗത്തെ മരത്തിൽ ഇടിച്ചതെങ്ങനെയെന്ന് പരിശോധിക്കണം. അപകടത്തിന് ശേഷം ആശുപത്രിയിൽ ലക്ഷ്മിയുടെ അമ്മയോട് ‘താൻ ഉറങ്ങിപ്പോയി, എെൻറ കൈകൊണ്ട് ഇങ്ങനെ സംഭവിച്ചല്ലോ’ എന്ന് വെളിപ്പെടുത്തിയ ഡ്രൈവർ അർജുൻ പിന്നീട് ആരുടെയോ പ്രേരണമൂലം മൊഴി മാറ്റിയതാണ്. എന്നാൽ, സുഹൃത്തുകളുടെ സ്വർണകടത്തുമായി ബാലഭാസ്കറിന് ബന്ധമുണ്ടായിരുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.