Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിെൻറ...

കേരളത്തിെൻറ അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മക്ക് നാരീശക്തി പുരസ്കാരം

text_fields
bookmark_border
bhageerathi
cancel

കൊല്ലം: കേരളത്തിെൻറ അക്ഷരമുത്തശ്ശി 105 വയസ്സുകാരി ഭാഗീരഥിയമ്മക്ക് കേന്ദ്രസർക്കാറ ിെൻറ നാരീശക്തി പുരസ്കാരം. രണ്ടുലക്ഷം രൂപയും സാക്ഷ്യപത്രവുമടങ്ങുന്ന പുരസ്കാരം ആലപ ്പുഴയിലെ 96 വയസ്സുള്ള സാക്ഷരതാപഠിതാവ് കാർത്യായനിയമ്മയുമായാണ് അവർ പങ്കിടുന്നത്. വനിതാദിനത്തിൽ രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്്ട്രപതി രാംനാഥ്കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കും. അവാർഡിന് അർഹയായ വിവരവും മാർച്ച് എട്ടിന് രാഷ്ട്രപതിഭവനിലെത്തി പുരസ്കാരം സ്വീകരിക്കണമെന്നും അതിനുള്ള യാത്ര-താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന കത്ത് കൊല്ലം കലക്ടർ ബി. അബ്്ദുൽനാസർ രാവിലെ പ്രാക്കുളത്തെ വീട്ടിലെത്തി ഭാഗീരഥിയമ്മക്ക് കൈമാറി.

105ാം വയസ്സിൽ നാലാംതരം തുല്യതാപരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് ദൂരദർശൻ വാർത്തകളിലൂടെ അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ മൻകിബാത്തിൽ അനുമോദിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഭാരതത്തിലെ വേറിട്ട സ്ത്രീശാക്തീകരണ വ്യക്തിത്വങ്ങൾക്കുള്ള കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിെൻറ നാരീശക്തി പുരസ്കാരം ഭാഗീരഥിയമ്മക്ക് ലഭിക്കുന്നത്.അതേസമയം, പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഭാഗീരഥിയമ്മ പറഞ്ഞു. അവാർഡ് കിട്ടിയതിൽ ഇരട്ടി സന്തോഷമാണെന്ന് മകൾ തങ്കമ്മണിയും പ്രതികരിച്ചു. എന്നാൽ, ശാരീരിക അവശതകൾ മൂലം അവാർഡ് വാങ്ങാൻ ഭാഗീരഥിയമ്മയുമായി പോകാൻ കഴിയാത്ത വിഷമവും അവർ പങ്കുെവച്ചു. ആറ് മക്കളാണ് ഭാഗീരഥിയമ്മക്ക്.

ഭാഗീരഥിയമ്മക്ക് നേരിട്ട് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവർ നിയോഗിക്കുന്ന പ്രതിനിധിക്കോ ഉചിതമായരീതിൽ പുരസ്കാരം വീട്ടിൽ എത്തിച്ചു നൽകുകയോ ചെയ്യണമെന്ന് കാണിച്ച് ഗവൺമെൻറിന് കത്തയച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചശേഷം അതിനനുസരിച്ച് ക്രമീകരണങ്ങൾ നടത്തുമെന്നും കലക്ടർ വ്യക്തമാക്കി. സംസ്ഥാന സാക്ഷരതമിഷ‍െൻറ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന ആദരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBhageerathi
News Summary - Bahageerathiyamma award-Kerala news
Next Story