ചെരിപ്പ് വാങ്ങാനെത്തി; കടയുടമയുടെ ബാഗുമായി മുങ്ങി
text_fieldsമൂവാറ്റുപുഴ: ചെരിപ്പ് വാങ്ങാനെന്ന വ്യാജേന എത്തിയയാൾ കട ഉടമയുടെ പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടിമറഞ്ഞു. കടയടക്കാൻ തുടങ്ങുമ്പോഴാണ് 30 വയസ്സിനുതാഴെ തോന്നിക്കുന്ന യുവാവ് ചെരിപ്പ് വാങ്ങാനെത്തിയത്. സാധനങ്ങളെല്ലാം എടുത്തുെവച്ച് ഷട്ടർ ഇടാൻ ഒരുങ്ങുന്നതിനിടെ എത്തിയ എത്തിയ ആളെ പെെട്ടന്ന് കാണിക്കാനായി കട ഉടമ അൻസാർ ചെരിപ്പ് തിരിയുന്നതിനിടെയാണ് മേശപ്പുറത്തിരുന്ന പണമടങ്ങിയ ബാഗ് എടുത്ത് ഓടിയത്.
ഒരു നിമിഷം സ്തംഭിച്ച നിസാർ ഉടൻ പിന്തുടർെന്നങ്കിലും യുവാവ് കടന്നുകളഞ്ഞു. 8000 രൂപയും എ.ടി.എം കാർഡുകളും മറ്റുരേഖകളും ബാഗിലുണ്ടായിരുന്നു. കട അടക്കുന്നതിനു മുന്നോടിയായി കൗണ്ടറിൽ ഉണ്ടായിരുന്ന പണം െവച്ചശേഷം ബാഗ് മേശപ്പുറത്ത് വെക്കുകയായിരുന്നു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ജങ്ഷനിെല സിറ്റി വാക് എന്ന വ്യാപാര സ്ഥാപനത്തിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
നഗരമധ്യത്തിലെ വ്യാപാരസ്ഥാപനത്തിൽ ഇത്തരത്തിെല പിടിച്ചുപറി ആദ്യമാണ്. ഒരുമാസം മുമ്പ് രാത്രി ഇതേ സ്ഥാപത്തിെൻറ ഷട്ടറിെൻറ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് 60,000 രൂപ കവർന്നിരുന്നു. ഇതിലെ പ്രതിയെ പിടികൂടിയിട്ടില്ല. അന്ന് മോഷ്ടാവ് താഴ് തകർത്ത് അകത്തുകയറി പണം കവരുന്ന സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പൊലീസിന് കൈമാറിയിരുന്നു. ഇതിനിടെയാണ് കടയടക്കുന്ന സമയത്തുണ്ടായ പിടിച്ചുപറി. ബുധനാഴ്ചത്തെ സംഭവത്തിെൻറയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.