Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആത്മീയത കൈവിടാതെ...

ആത്മീയത കൈവിടാതെ രാഷ്ട്രീയത്തില്‍ ശക്തനാകാന്‍ ബാഫഖി തങ്ങള്‍ക്ക് കഴിഞ്ഞു- ജിഫ്രി തങ്ങള്‍

text_fields
bookmark_border
ആത്മീയത കൈവിടാതെ രാഷ്ട്രീയത്തില്‍ ശക്തനാകാന്‍ ബാഫഖി തങ്ങള്‍ക്ക് കഴിഞ്ഞു- ജിഫ്രി തങ്ങള്‍
cancel
camera_alt

ബാഫഖി തങ്ങള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബാഫഖി തങ്ങള്‍ അവാര്‍ഡ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഏറ്റുവാങ്ങുന്നു

കോഴിക്കോട്: ആത്മീയത കൈവിടാതെ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ക്ക് സാധിച്ചുവെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത ഓഡിറ്റോറിയത്തില്‍ ബാഫഖി തങ്ങള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബാഫഖി തങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിലെ മന്ത്രിമാരെ നിര്‍ണയിക്കുന്നതില്‍ പോലും ബാഫഖി തങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ പെരുമാറി. പാര്‍ട്ടിയിലെ സ്ഥാന നിര്‍ണയത്തില്‍ ആരോപണവിധേയരാകുന്നവരുണ്ടാകരുതെന്ന നിര്‍ബന്ധം ബാഫഖി തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

48ാം അനുസ്മരണ സമ്മേളനം പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ബാഫഖി തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡൻറ് അബൂബക്കര്‍ ബാഫഖി അധ്യക്ഷത വഹിച്ചു. നവാസ് പൂനൂര്‍, മുസ്തഫ മുണ്ടുപാറ, മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല, എന്‍.പി. അബ്ദുല്‍ ഹമീദ്, ഹുസൈന്‍ ബാഫഖി, ഹസ്സന്‍ ബാഫഖി, അഹമ്മദ് ബാഫഖി, അബ്ദുല്ലക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.കെ. മാനുസാഹിബ്, എൻജി. പി. മാമുക്കോയ, ആറ്റക്കോയ പള്ളിക്കണ്ടി, പി.പി. ഫിറോസ് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguesamasthaBafakhi ThangalMuhammad Jifri Muthukkoya Thangal
News Summary - Bafakhi Thangal was able to become strong in politics without giving up spirituality - Jifri Thangal
Next Story