പിൻസീറ്റ് ഹെൽമറ്റ് കര്‍ശനമാകുന്നു; പിഴ കിട്ടിയത് 537 പേർക്ക്
text_fieldsതിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത് പിടി വീണവരുടെ എണ്ണം കൂടുന്നു. പരിശോധന കർശനമാക്കിയ രണ്ടാം ദിവസം പിഴ വാങ്ങിയത് 537 പിൻസീറ്റ് യാത്രക്കാർ. മുൻ സീറ്റിലോ പിൻസീറ്റിലോ ഹെൽമറ്റ് ധരിക്കാത്തതിന് ചൊവ്വാഴ്ച ആകെ പിടികൂടിയത് 1046 പേരെയാണ്. ഒറ്റദിവസം പിഴയായി കിട്ടിയത് 5.23 ലക്ഷം രൂപയും.
മിക്ക ജില്ലകളിലും പിന്നിലിരുന്നവരാണ് കൂടുതലും പിടിയിലായത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 150 പേരില്‍നിന്ന് പിഴ ഈടാക്കി. 17 കോണ്ട്രാക്റ്റ് ക്യാരേജ് ബസുകള്‍ക്കെതിരെയും നടപടിയെടുത്തു. തിരുവനന്തപുരം- 39, കൊല്ലം- 34, പത്തനംതിട്ട -20, ആലപ്പുഴ -32, കോട്ടയം - 59, ഇടുക്കി - 9, എറണാകുളം - 59, തൃശൂര്‍ - 58, പാലക്കാട് -19, മലപ്പുറം -49, കോഴിക്കോട് -36, വയനാട് -14, കണ്ണൂര്‍ - 47, കാസര്‍കോട് -62 എന്നിങ്ങനെയാണ് പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാത്തതിന് പിഴ ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.