Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാക്കയിലെ കുഞ്ഞിന്‍റെ...

ചാക്കയിലെ കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരം; ഉത്തരം കിട്ടാതെ പൊലീസ്

text_fields
bookmark_border
kerala police
cancel

തിരുവനന്തപുരം: കഴിഞ്ഞദിവസം ചാക്കയിൽനിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ ഉത്തരം കിട്ടാതെ പൊലീസ്. 19 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചൊവാഴ്ച കുഞ്ഞിനെ കണ്ടെത്തിയത്. ഈസ്ഥലത്ത് മൂന്ന് യുവാക്കളെ കണ്ടിരുന്നതായി പരിസരവാസിയുടെ വെളിപ്പെടുത്തലിനെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. എസ്.എ.ടി ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. തേൻ വിൽപനക്കായി കേരളത്തിലെത്തിയ ബിഹാർ സ്വദേശികളുടെ കുട്ടിയെയാണു മണിക്കൂറുകളോളം കാണാതായത്. ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ ഞായറാഴ്ച അർധരാത്രി കുഞ്ഞിനെ കാണാതായി. പകൽ മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെ 500 മീറ്റർ അകലെയുള്ള ഓടയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് സമീപവാസിയുടെ വെളിപ്പെടുത്തൽ. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് അടുത്തായി 15-16 വയസ്സു തോന്നിക്കുന്ന മൂന്നു ആൺകുട്ടികൾ സിഗരറ്റ് വലിക്കുന്നത് കണ്ടെന്നാണ് ചാക്ക സ്വദേശി പറയുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. സ്ഥലവാസികളല്ലാത്ത കുട്ടികൾ പാലത്തിനടുത്ത് ഇരിക്കുകയായിരുന്നു. പഴയ പാന്റ്സും ഷർട്ടുമായിരുന്നു വേഷം. ഇതര സംസ്ഥാനക്കാരാണെന്നും മുടി വളർത്തിയവരാണെന്നുമാണ് മൊഴി.

നഗരമധ്യത്തിൽ, തന്ത്രപ്രധാന മേഖലയിൽ കുട്ടിയെ മണിക്കൂറുകളോളം കാണാതായിട്ടും കാരണം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നതിൽ വിമർശനമുയർന്നു. ആരോ തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ കുട്ടി ഒറ്റയ്ക്കു സഞ്ചരിച്ചതോ ആകാമെന്നാണു പൊലീസ് പറയുന്നത്. തട്ടിയെടുത്തെന്ന സംശയത്തിൽ പ്രദേശത്തെ സി.സി ടി.വികളെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.

ഞായറാഴ്ച 12 നുശേഷം കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഒരു സ്കൂട്ടറിൽ കുട്ടിയെ കൊണ്ടുപോയതായി സഹോദരന്റെ മൊഴിയുണ്ട്. സി.സി ടി.വിയിൽ ഇത്തരമൊരു സ്കൂട്ടറിന്റെ ദൃശ്യം കണ്ടെത്താനായില്ല. സ്ഥലത്തിന്റെ പ്രത്യേകത അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ബ്രഹ്മോസ് കേന്ദ്രത്തിനു തൊട്ടടുത്തുള്ള മൈതാനത്താണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബം താമസിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsChild Kidnapping Case
News Summary - baby's health condition is satisfactory
Next Story