Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗര്‍ഭം അലസിയത്...

ഗര്‍ഭം അലസിയത് കുട്ടിയെ  തട്ടിയെടുക്കാന്‍ പ്രേരണയെന്ന് ലീന

text_fields
bookmark_border
ഗര്‍ഭം അലസിയത് കുട്ടിയെ  തട്ടിയെടുക്കാന്‍ പ്രേരണയെന്ന് ലീന
cancel

കോഴഞ്ചേരി: ഗര്‍ഭം അലസിപ്പോയത് ഭര്‍ത്താവില്‍നിന്ന് മറച്ചുവെച്ചതാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചതെന്ന് പിടിയിലായ ലീന. ഭര്‍ത്താവുമായി ഒത്തുപോകാനും കുടുംബഭദ്രത നിലനിര്‍ത്താനുമാണ് നവജാത ശിശുവിനെ തട്ടിയെടുത്ത് വളര്‍ത്താന്‍ തീരുമാനിച്ചതെന്ന് പ്രതി റാന്നി വെച്ചൂച്ചിറ പുതുപറമ്പില്‍ ലീന (30) മൊഴി നല്‍കിയതായി ജില്ല പൊലീസ് മേധാവി ബി. അശോക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കോഴഞ്ചേരി ജില്ല ആശുപത്രിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ 11ഓടെയാണ് റാന്നി ചെല്ലക്കാട് സ്വദേശികളായ സജിയുടെയും അനിതയുടെയും നാലു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ലീന തട്ടിക്കൊണ്ടുപോയത്. വ്യാപകമായ തിരച്ചില്‍ നടത്തി വെള്ളിയാഴ്ച രാത്രിയാണ് കുഞ്ഞിനെയും പ്രതി ലീനയെയും വെച്ചൂച്ചിറയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ടെലിഫോണ്‍ ടവര്‍, ആശുപത്രികള്‍, വാഹനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാത്രിയില്‍ ഇവര്‍ വെച്ചൂച്ചിറയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. അനീഷിന്‍െറ സുഹൃത്തുക്കള്‍ക്കും നാട്ടിലെ ജനപ്രതിനിധികള്‍ക്കും ലീനയുടെ പ്രസവം പുതിയ വാര്‍ത്തയായിരുന്നു. ഇവരും പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. രാത്രി തന്നെ കുട്ടിയെ കണ്ടത്തെി ആശുപത്രിയില്‍ രക്ഷിതാക്കള്‍ക്ക് കൈമാറിയെന്നും ലീനക്കൊപ്പം ചോദ്യം ചെയ്യാനായി ഭര്‍ത്താവ് അനീഷിനെയും ചില ബന്ധുക്കളെയും പൊലീസില്‍ വിളിച്ചുവരുത്തിയെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
 


ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍, കോഴഞ്ചേരി സി.ഐ അനില്‍ ബി. റാവുത്തര്‍, ആറന്മുള എസ്.ഐ കെ. അജിത്കുമാര്‍, കോയിപ്രം എസ്.ഐ പ്രൈജു, എസ്.ഐമാരായ വി.ആര്‍. രാജശേഖരന്‍, ശ്രീകുമാര്‍, വനിത എസ്.ഐ ഡെയ്സി ലൂക്കോസ്, സി.പി.ഒമാരായ സുധീഷ്, ധനൂപ്, വനിത പൊലീസ് ഉഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baby abductedKozhencherry hospital
News Summary - Baby abducted from Kozhencherry hospital
Next Story