ബാബരി: അധികഭൂമി കൈമാറാനുള്ള നീക്കത്തിനെതിരെ ഹരജി
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് ഉൾപ്പെടുന്ന അയോധ്യയിലെ അധിക ഭൂമി രാമജന്മഭൂമി ന്യാസ് അട ക്കം യഥാർഥ ഉടമകൾക്ക് നൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതിയ ിൽ ഹരജി.
ബാബരി ഭൂമി കേസിൽ കക്ഷിയായ നിർമോഹി അഖാഡയാണ് ഭൂമി കൈമാറാൻ സർക്കാറിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാർ ഭൂമി ഏറ്റെടുക്കുന്നതു വഴി നിർമോഹി അഖാഡ പരിപാലിച്ചിരുന്ന നിരവധി ക്ഷേത്രങ്ങൾ ഇല്ലാതായെന്നും അഭിഭാഷകൻ ഹരജിയിൽ ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്നത് അടക്കമുള്ള അയോധ്യയിലെ ഭൂമി കേന്ദ്രസർക്കാർ 1994ൽ ഏറ്റെടുത്തിരുന്നു. ഇതിൽ അധികമുള്ള ഭൂമി യഥാർഥ ഉടമകളായ രാമജന്മഭൂമി ന്യാസിന് കൈമാറാൻ അനുമതി തേടി കേന്ദ്രസർക്കാർ കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഭൂമി തർക്കമില്ലാത്തതാണെന്നാണ് സർക്കാറിെൻറ വാദം. 1992ൽ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ കർസേവകർ തകർത്ത ബാബരി മസ്ജിദ് ഉൾപ്പെടുന്ന 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവക്ക് മൂന്നായി പകുത്ത് നൽകി 2010ൽ അലഹാബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
