ബാബരി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ്
text_fieldsമലപ്പുറം: ബാബരി മസ്ജിദ് സംബന്ധിച്ച സുപ്രീം കോടതി വിധി അങ്ങേയറ്റം നിരാശാജനകമാണെന് ന് മുസ്ലിം ലീഗ് ഉന്നതതല യോഗം വിലയിരുത്തി. രാജ്യത്തെ പരമോന്നത നീതിപീഠത്തിെൻറ തീരു മാനം മാനിക്കുന്നു. പക്ഷേ മുസ്ലിം സമുദായം ഒരു തരത്തിലും തൃപ്തരല്ല. വിഗ്രഹം സ്ഥാപിച്ചത ും പള്ളി തകർത്തതും ക്രിമിനൽ കുറ്റമാണെന്ന് കണ്ടെത്തിയ കോടതി അതുമായി ബന്ധപ്പെട്ടവർക്ക് തന്നെ സ്ഥലം വിട്ടുകൊടുത്തു. ഏറെ വൈരുധ്യങ്ങളുള്ളതാണ് വിധിയെന്നും ഭാവികാര്യങ്ങൾ കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും പാണക്കാട്ട് നടന്ന യോഗത്തിന് ശേഷം നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പക്വമായ സമീപനം സ്വീകരിക്കുകയും സമാധാനം പാലിക്കുകയും ചെയ്തവർ അഭിനന്ദനമർഹിക്കുന്നു. വിവിധ മുസ്ലിം സംഘടനകളുമായും മതേതര പ്രസ്ഥാനങ്ങളുമായും ചർച്ച നടത്തി ഇനി എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നത് തീരുമാനിക്കും. ഇതിനായി ദേശീയ അധ്യക്ഷൻ പ്രഫ. കെ.എം. ഖാദർ മൊയ്തീെൻറ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. ഇവർ വിശദപഠനം നടത്തും. മഹാരാഷ്ട്രയിലെ കോൺഗ്രസ്-ശിവസേന സഖ്യചർച്ച സംബന്ധിച്ച നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് ചോദ്യത്തിനുത്തരമായി നേതാക്കൾ പറഞ്ഞു. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും പോഷകസംഘടന ഭാരവാഹികള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ടവരുടെയും യോഗമാണ് ചേർന്നത്.
ദേശീയ രാഷ്ട്രീയ ഉപദേശകസമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രഫ. ഖാദർ മൊയ്തീൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ. നവാസ് ഗനി, എം.പി. അബ്ദുസമദ് സമദാനി, കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, ഖുർറം അനീസ് ഒമര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹിം സേട്ട്, എച്ച്. അബ്ദുല്‍ ബാസിത്ത്, ഡോ. യൂനുസ് കുഞ്ഞ്, എം.എസ്.എ. ഷാജഹാന്, അബ്ദുറഹിമാന് രണ്ടത്താണി, സി.കെ. സുബൈര്‍, പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, എസ്.എച്ച്. മുഹമ്മദ് അര്‍ഷാദ്, എം. റഹ്മത്തുല്ല, എന്‍. മുഹമ്മദ് നഈം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.