Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാബരി ഭൂമി കേസ്...

ബാബരി ഭൂമി കേസ് വിധി: പ്രതികരണങ്ങൾ

text_fields
bookmark_border
ബാബരി ഭൂമി കേസ് വിധി: പ്രതികരണങ്ങൾ
cancel

ആത്മസംയമനം പാലിക്കണം -ഹൈദരലി തങ്ങള്‍
മലപ്പുറം: ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോ ടതി ഭരണഘടന ബെഞ്ചിെൻറ വിധി മാനിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. വിധിയെ തുടര്‍ന്നുള്ള പ്രതികരണങ്ങളിലും മറ്റും ആത് മസംയമനം പാലിക്കണമെന്നും സമാധാനവും സൗഹാർദവും നിലനിര്‍ത്തുന്നതില്‍ ജാഗ്രത പുലര് ‍ത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിധിയെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യ മാണ്. ഇതിനായി മുസ്‌ലിം ലീഗ് ദേശീയ ഉന്നതാധികാര സമിതി യോഗം തിങ്കളാഴ്ച ചേരുമെന്നും തങ ്ങള്‍ പറഞ്ഞു.

ദുഃഖകരവും നിരാശജനകവും -സമസ്ത
കോഴിക്കോട്: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വ ിധി ദുഃഖകരവും നിരാശജനകവുമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, സമാധാനവും സൗഹാര്‍ദവും തക രാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

കൂടിയാലോചിച്ച ശേഷം ക ൂടുതല്‍ പ്രതികരിക്കാം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: സുപ്രീം കോടതി വിധി സംബന്ധിച ്ച് എല്ലാവരുമായും കൂടിയാലോചിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് മുസ്‌ലിം ലീഗ് ദ േശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സുപ്രീം കോടതി വിധി മാനിക്കുമെന് ന് മുസ്‌ലിം ലീഗ് നേരത്തെ പറഞ്ഞതാണ്. വിധിയുടെ പൂര്‍ണ രൂപം ലഭിച്ചശേഷം നേതാക്കളും നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു ബാക്കി കാര്യങ്ങള്‍ പറയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതിയും വസ്തുതകളും ബലികഴിച്ച വിധി -വെൽഫെയർ പാർട്ടി
തിരുവനന്തപുരം: നീ തിയും വസ്തുതകളും ബലികഴിച്ച കോടതിവിധിയാണ് ബാബരിഭൂമി കേസിലുണ്ടായതെന്ന് വെൽഫെയ ർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വിശ്വാസങ്ങളെയല്ല, വസ്തുതകളെയും രേ ഖകളെയുമായിരുന്നു കോടതി പരിഗണിക്കേണ്ടിയിരുന്നത്. വസ്തുതകളായി കോടതി കണ്ടെത്തി യ കാര്യങ്ങളെത്തന്നെ നിരാകരിച്ചുകൊണ്ടാണ് അന്തിമവിധി പുറപ്പെടുവിച്ചത്. രാജ്യത്തി െൻറ മതനിരപേക്ഷതക്ക് കടുത്ത തിരിച്ചടിയാണ് കോടതിവിധിയുണ്ടാക്കുന്നത്. ഭരണഘടന ഉറപ്പുനൽകിയ വിശ്വാസസ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങൾക്കുള്ള പരിരക്ഷ അടക്കമുള്ള വയെ ദുർബലപ്പെടുത്തുന്നതാണ് കോടതിവിധിയെന്നും പുനഃപരിശോധനക്ക് കോടതി സന്നദ്ധമാ കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധികളെ മാനിക്കാൻ ബാധ്യതപ്പെട്ടിരിക്കെതന്നെ ബാബരി പ്രശ്നത്തെ കേവല ഭൂമി പ്രശ്നമാക്കി ചുരുക്കിയ സുപ്രീംകോടതി വിധിയിൽ അനീതിയുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം പ്രസ്താവനയിൽ പറഞ്ഞു.

നിരാശജനകമെങ്കിലും മാനിക്കുന്നു -ഐ.എൻ.എൽ
കോഴിക്കോട്: രാഷ്ട്രീയ ലാഭത്തിനായി ശ്രീരാമ‍െൻറ പേര് ദുരുപയോഗം ചെയ്തവരുടെ കൈകളിലേക്ക് ബാബരി മസ്ജിദ് നിലകൊണ്ട 2.77 ഏക്കർ ഭൂമി കൈമാറാനുള്ള സുപ്രീംകോടതി വിധി നിരാശജനകമെങ്കിലും ജനാധിപത്യത്തിലും നിയമവാഴ്ചയിലും അടിയുറച്ച് വിശ്വസിക്കുന്ന പാർട്ടി എന്ന നിലക്ക് കോടതി വിധി മാനിക്കുന്നുവെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽവഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വിധി അംഗീകരിച്ച് സംയമനം പാലിക്കണമെന്നും നേതാക്കൾ പറഞ്ഞു.

സുപ്രീംകോടതിയെ മാനിക്കുന്നു -കാന്തപുരം
കോഴിക്കോട്: ബാബരി മസ്‌ജിദ്‌ വിഷയത്തിൽ സുപ്രീംകോടതിയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. ഏതെങ്കിലും കക്ഷി വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല, ഇന്ത്യയുടെ അഖണ്ഡതയാണ് പ്രധാനം. ബാബരി മസ്ജിദ് മുസ്‌ലിംകളുടെ ആരാധനാലയമാണ് എന്നതുപോലെ പ്രധാനമാണ് ഇന്ത്യയിൽ സ്വസ്ഥമായി ജീവിക്കാൻ എല്ലാവർക്കും സാധിക്കുകയെന്നതും. കോടതിവിധിയുടെ പശ്ചാത്തലത്തിൽ അവിവേകമായ വാക്കോ ഇടപെടലോ ആരിൽനിന്നും ഉണ്ടാവരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു.

വിധി മാനിക്കുന്നു; സംയമനം പാലിക്കണം -കെ.പി.എ. മജീദ്
കോഴിക്കോട്: ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്നും എല്ലാ വിഭാഗവും സംയമനം പാലിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു. വിധി സംബന്ധിച്ച് അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡും മറ്റു സംഘടനകളുമായി കൂടിയാലോചിച്ച് നയപരിപാടികൾ തീരുമാനിക്കും. നവംബർ 11ന് പാണക്കാട് േചരുന്ന പാർട്ടിയുടെ ദേശീയ രാഷ്ട്രീയ കാര്യ സമിതി കോടതിവിധി വിശദമായി വിശകലനം ചെയ്യുമെന്നും മജീദ് അറിയിച്ചു.

വിധി ഇരുവിഭാഗത്തെയും വിജയിപ്പിക്കുന്നത് -വെള്ളാപ്പള്ളി
ചേർത്തല: ബാബരി കേസിൽ ഇരുവിഭാഗത്തെയും ഒരേ പോലെ ജയിപ്പിച്ച് കൊണ്ടുള്ളതാണ്‌ സുപ്രീം കോടതി വിധിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബാബരി കേസിലെ സുപ്രീം കോടതിവിധിയെ കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെയും തോൽപ്പിച്ചുള്ള വിധിയല്ല. രണ്ട് പേരെയും വിജയിപ്പിക്കുന്ന വിധിയെ എല്ലാവരും സ്വീകരിച്ച് രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാക്കണമെന്നാണ് തന്നെ പോലുള്ളവർ ആഗ്രഹിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജനാധിപത്യപരമായി വിയോജിക്കുന്നു -മഅ്ദനി
കോഴിക്കോട്: ബാബരി മസ്ജിദ് കാര്യത്തില്‍ സുപ്രീംകോടതി വിധി വേദനജനകമാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രസ്താവിച്ചു. ജനാധിപത്യത്തിലെ അവകാശം ഉപയോഗപ്പെടുത്തി കോടതി വിധിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്നും, മസ്ജിദ് ക്ഷേത്രം തകര്‍ത്താണ് നിര്‍മിക്കപ്പെട്ടതെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും സമ്മതിക്കുമ്പോള്‍ തന്നെ ഭൂമിയുടെ ഒന്നടങ്കം ഉടമാവകാശം മറുവിഭാഗത്തിന് നല്‍കിയതിലെ യുക്തി മതേതര മനസ്സുകള്‍ക്ക് ബോധ്യമാകാന്‍ ബുദ്ധിമുട്ടുള്ളതാണ്. പ്രതികൂല വിധി അഭിമുഖീകരിക്കേണ്ടി വന്ന സമുദായം നിയമപരമായി അവശേഷിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്നും ഒരു തരത്തിലുള്ള പ്രകോപനത്തിനും വശംവദരാകാതെ നാട്ടില്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്നും മഅ്ദനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വിശ്വാസികള്‍ ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക - കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ)
കോഴിക്കോട്: ബാബരി മസ്ജിദ് യഥാര്‍ഥ അവകാശികള്‍ക്ക് നിഷേധിക്കപ്പെട്ടത് ഖേദകരമാണെങ്കിലും രാജ്യം അഭിമുഖീകരിച്ച സങ്കീര്‍ണതക്ക് പരിഹാരമായ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ), ഐ.എസ്.എം കേരള സംയുക്ത സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിലുപരിയായ ഒരുവിധി പ്രതീക്ഷിക്കുക സാധ്യമല്ലെന്നിരിക്കെ, ക്ഷമ കൈക്കൊണ്ട് ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ടു നീങ്ങുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്നും സെക്രേട്ടറിയറ്റ് ആഹ്വാനം ചെയ്തു.
അഡ്വ. എം. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. ഫുക്കാര്‍ അലി പ്രമേയം അവതരിപ്പിച്ചു.

നിയമപരമായ നീതിയുടെ പ്രഖ്യാപനമല്ല -സോളിഡാരിറ്റി
കോഴിക്കോട്: ബാബരി മസ്ജിദ് വിധി നിയമപരമായ നീതിയുടെ പ്രഖ്യാപനമല്ലെന്നും പ്രശ്നപരിഹാരത്തിനായി കോടതി എത്തിച്ചേർന്ന അതിശയകരമായ ഫോർമുല മാത്രമാണെന്നും സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻറ്. ബാബരി മസ്ജിദ് തകര്‍ത്തതും തകര്‍ച്ചയിലേക്ക് നയിച്ച സംഭവങ്ങളും തെറ്റാണെന്ന് നിരീക്ഷിക്കുകയും തുടര്‍ന്ന് സ്വാഭാവിക നീതിക്ക് നിരക്കാത്ത തീര്‍പ്പിലെത്തുകയുമാണ് കോടതി ചെയ്തത്. കോടതിവിധിയെ മാനിക്കുന്നതോടൊപ്പം കോടതിയില്‍നിന്നുതന്നെ നീതി കിട്ടുന്നില്ലെന്ന സന്ദേശം വ്യാപകമാകുന്നത് നിയമസംവിധാനത്തിലുള്ള വിശ്വാസവും പ്രതീക്ഷയും ഇല്ലാതാക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

അന്യായം, നിരാശജനകം -പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ സുപ്രീംകോടതി വിധി അന്യായവും നിരാശജനകവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് വ്യക്തമാക്കി. മുസ്ലിംകള്‍ നിര്‍മിക്കുകയും നൂറ്റാണ്ടുകളോളം ആരാധന നിര്‍വഹിക്കുകയും ചെയ്ത ബാബരി മസ്ജിദ് വിഷയത്തില്‍ നീതി പുലരാന്‍ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. നീതി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി യു.പി സുന്നി വഖഫ് ബോര്‍ഡും ഒാള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡും നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കും. ഈ നിർണായക ഘട്ടത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളും തയാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തു.

നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത് - എസ്.ഐ.ഒ.
കോഴിക്കോട്: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുനൽകണമെന്നും പകരം മുസ്ലിംകൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകണമെന്നുമുള്ള സുപ്രീംകോടതി വിധി ഭരണഘടനാവകശങ്ങൾക്ക് വിരുദ്ധവും നീതിക്ക് നിരക്കാത്തതുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ്. ബാബരി മസ്ജിദ് തകർത്തത് അക്രമമായിരുന്നുവെന്നും, അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് മതിയായ തെളിവില്ല എന്നും നിരീക്ഷിച്ച അതേ കോടതി തന്നെ ഭൂമി ക്ഷേത്രനിർമ്മാണത്തിനായി വിട്ടു നൽകണമെന്ന് പറഞ്ഞത് അനീതിയാണ്. പള്ളി നിർമ്മാണത്തിന് വേണ്ടി അഞ്ച് ഏക്കർ വിട്ടു നൽകണമെന്നത് കേവലം നഷ്ടപരിഹാര യുക്തിമാത്രമാണ്. ബാബരി മസ്ജിദ് തകർത്തതിന്‍റെ പരിഹാരം പകരം ഭൂമി നഷ്ടപരിഹാരമായി നൽകലല്ല, അത് തകർത്തവരെ കുറ്റവാളികളായി കണ്ട് നിയമനടപടികൾ എടുക്കുകയും തകർക്കപ്പെട്ട മസ്ജിദ് പുനർനിർമിക്കുകയും ചെയ്ത് നീതി ഉറപ്പ് വരുത്തുകയാണ് വേണ്ടത്. നിയമവാഴ്ച അംഗീകരിക്കുന്നവരെന്ന നിലക്ക് വിധിയെ മാനിക്കുന്നതിനൊപ്പം വിശ്വാസികൾക്ക നീതി ലഭ്യമാക്കുന്നതിന് വേണ്ടി മുഴുവൻ പൗരസമൂഹവും മുന്നിട്ടിറങ്ങേണ്ടതുണ്ട്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായിപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനാസ് ടി.എ, സെക്രട്ടറിമാരായ ശിയാസ് പെരുമാതുറ, അഫീഫ് ഹമീദ്, അൻവർ സലാഹുദ്ദീൻ, അസ്‌ലം അലി, ശാഹിൻ സി.എസ്, അംജദ് അലി എന്നിവർ പങ്കെടുത്തു.

കോടതിവിധിയെ എല്ലാവരും ബഹുമാനിക്കണം -ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സുപ്രീംകോടതിവിധിയെ എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പ്രതികരിച്ചു.

സുപ്രീംകോടതി ഉയർത്തിയത് രാഷ്ട്രതാൽപര്യം -കുമ്മനം രാജശേഖരൻ
തൃശൂർ: ബാബരി ഭൂമി കേസ് വിധിയിലൂടെ സുപ്രീംകോടതി ഉയർത്തിയത് രാഷ്ട്രതാൽപര്യമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. വിധിയെക്കുറിച്ച് തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.
വിശ്വാസത്തിന് മുൻതൂക്കം നൽകുന്നതും എല്ലാവർക്കും സ്വീകാര്യവുമായ ഈ വിധി നാടിെൻറ പുരോഗതിക്കും കെട്ടുറപ്പിനും സുരക്ഷക്കും വഴിെതളിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചിട്ടയോടെയും സമയബന്ധിതവുമായാണ് കോടതി വിധി പറഞ്ഞത്. സുപ്രീംകോടതിയെ അഭിനന്ദിച്ച കുമ്മനം, അഭ്യൂഹങ്ങളും കിംവദന്തികളും പാടില്ലെന്നും സഹിഷ്ണുതയും സഹവർത്തിത്വവുമാണ് വേണ്ടതെന്നും ഉപദേശിച്ചു.

മതേതര മൂല്യങ്ങളെയും ഭരണഘടന തത്ത്വങ്ങളെയും തൃപ്തിപ്പെടുത്തുന്നതല്ല -കാളീശ്വരം രാജ്
കൊച്ചി: അയോധ്യ കേസിലെ സുപ്രീംകോടതി വിധി മതേതര മൂല്യങ്ങളെയും ഭരണഘടന തത്ത്വങ്ങളെയും തൃപ്തിപ്പെടുത്തുന്നതല്ലെന്ന് പ്രമുഖ അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ്. ബാബരി മസ്ജിദ് പൊളിച്ചത് തെറ്റും നിയമവിരുദ്ധവുമാണെന്ന് പറഞ്ഞ കോടതി, അക്കാര്യത്തിലുള്ള യുക്തിസഹവും നീതിയുക്തവുമായ തുടർനടപടികൾക്ക് ഉത്തരവിടുകയാണ് ചെയ്യേണ്ടിയിരുന്നത്. ഭൂരിപക്ഷവാദത്തിെൻറയും ഇടുങ്ങിയ മതപ്രീണനങ്ങളുടെയും രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. അതിനപ്പുറം ഭരണഘടനാപരമായ ഔന്ന്യത്വത്തിലെത്തിച്ചേർന്നുകൊണ്ട് കാര്യങ്ങളെ വിലയിരുത്താൻ കോടതിക്ക് കഴിയണമായിരുന്നു. എന്നാൽ, താരതമ്യേന ദുർബലമായ സന്തുലനത്തിന് ശ്രമിക്കുകയാണ് കോടതി ചെയ്തത്. രാജ്യപുരോഗതിക്കും മതസൗഹാർദത്തിനും വേണ്ടി രാജ്യത്തെ നിയമം എന്ന നിലയിൽ തൽക്കാലം ഈ വിധിയെ അംഗീകരിക്കുക മാത്രമേ നിർവാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ച വിധി -കെ.കെ. മുഹമ്മദ്
കോഴിക്കോട്: സുപ്രീംകോടതിയിൽനിന്ന് ഉണ്ടായത് പ്രതീക്ഷിച്ച വിധിയാണെന്ന് പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്. ഇത്ര മനോഹരമായി പറയാൻ കഴിയുമെന്ന് കരുതിയില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ എല്ലാ കാര്യങ്ങളും കോടതി അംഗീകരിച്ചിട്ടുണ്ട്. ക്ഷേത്രഭാഗങ്ങൾ മുഴുവൻ ക്ഷേത്രത്തിനായി വിട്ടുനൽകണമെന്ന രീതിയിലാണ് വിധി. ഇതല്ലാതെ മറ്റൊരു പ്രശ്നപരിഹാരം ഉണ്ടാവില്ലെന്ന് രണ്ടുമാസം അവിടെ താമസിച്ച ആളെന്ന നിലയിൽ വ്യക്തമായി പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു നിഗമനത്തിൽ സുപ്രീംകോടതി എത്തിച്ചേർന്നത് ചരിത്രവസ്തുതകളുടേയും പുരാവസ്തുക്കളുടേയും അടിസ്ഥാനത്തിലാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

വിധി മാനിക്കുന്നു -മുനവ്വറലി
ആലപ്പുഴ: ബാബരി കേസിൽ സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ ആലപ്പുഴയിൽ പറഞ്ഞു. എല്ലാവരും സംയമനം പാലിക്കണം.
ബാബരി കേസിൽ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖ് അലി തങ്ങൾ. എല്ലാവരും ഇത് അംഗീകരിക്കണം. ഇതിെൻറ പേരിൽ ഇനി പ്രകോപനങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിധിയെ തുറന്നമനസ്സോടെ സ്വീകരിക്കാൻ കഴിയണം -ജ. കെമാൽ പാഷ
കൊച്ചി: ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കവിഷയത്തിൽ സുപ്രീംകോടതി വിധിവന്ന സാഹചര്യത്തിൽ എല്ലാപേരും സംയമനത്തോടെ വിധിയെ കാണണമെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ. ആലുവ അദ്വൈതാശ്രമം സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ സാമുദായിക നേതാക്കൾക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയുടെ പാരമ്പര്യം ബഹുസ്വരതയാണ്. ഇനിയും ഒരു ആരാധനാലയത്തിെൻറ പേരിൽ രക്തം ചിന്തരുത്. ശത്രുതയും വിദ്വേഷവും അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വിധിയെ തുറന്നമനസ്സോടെ സ്വീകരിക്കാനും അംഗീകരിക്കാനും മുഴുവൻ ജനങ്ങൾക്കും കഴിയണം. പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നത്തെ അവസാനിപ്പിക്കാനുള്ള അവസരമാണിത്. പ്രകോപനപരമായ പ്രസ്താവനകളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും വിട്ടുനിൽക്കാൻ എല്ലാപേരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBabari verdictsupreme court
News Summary - babari verdict-comments-kerala news
Next Story