Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനിയും നിമജ്ജനം...

ഇനിയും നിമജ്ജനം ചെയ്യാതെ അഴീക്കോടിെൻറ ചിതാഭസ്മം

text_fields
bookmark_border
ഇനിയും നിമജ്ജനം ചെയ്യാതെ അഴീക്കോടിെൻറ ചിതാഭസ്മം
cancel

തൃശൂർ: വാക്കുകളുടെ സാഗരഗർജനം സുകുമാർ അഴീക്കോട് ഓർമയായിട്ട് ഒമ്പത് വർഷമെത്തിയിട്ടും ചിതാഭസ്മത്തിനുപോലും അവഗണന. നാളിതുവരെ നിമജ്ജനം ചെയ്യാനാകാതെ ചിതാഭസ്മം തൃശൂർ എരവിമംഗലെത്ത സ്മാരകത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ചുമതലയുള്ള കേരള സാഹിത്യ അക്കാദമി അധികൃതർ. അഴീക്കോട് മാഷിെൻറ ഓരോ ഓർമദിനത്തിലും നിമജ്ജനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടാവുമെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കേരള സാഹിത്യ അക്കാദമി ഹാളിന് ഡോ. സുകുമാർ അഴീക്കോടിെൻറ പേര് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. രണ്ടുവർഷം മുമ്പ് കെ. രാജൻ എം.എൽ.എ അഴീക്കോട് സ്മാരക പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ വർഷം അത് ലഭ്യമായെങ്കിലും കാര്യമായി പ്രവർത്തനങ്ങൾ നടന്നില്ലെന്നും പരാതിയുണ്ട്.

തൃശൂർ എരവിമംഗലത്ത് ഡോ. സുകുമാർ അഴീക്കോട് നിർമിച്ച വീടും പുസ്തകശേഖരവും കേരള സാഹിത്യഅക്കാദമി ഏറ്റെടുത്ത് സ്മാരകമാക്കിയിട്ടുണ്ടെങ്കിലും മരണ ദിനത്തിലെ പ്രദേശിക ചടങ്ങുകളിലൊതുങ്ങുകയാണ് അഴീക്കോട് സ്മരണ. കാര്യമായ സംവാദങ്ങളോ സാംസ്കാരിക പരിപാടികളോ ഇക്കാലയളവിൽ മാഷിെൻറ പേരിൽ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. കേരള സാഹിത്യ അക്കാദമിയും ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷനും ചേർന്നാണ് ഡോ. സുകുമാർ അഴീക്കോടിെൻറ സ്മരണ നിലനിർത്താനുള്ള പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.

2013 മേയ് അഞ്ചിന് പെരുമ്പടവം ശ്രീധരൻ കേരള സാഹിത്യ അക്കാദമി പ്രസിഡൻറായിരിക്കെയാണ് എരവിമംഗലെത്ത വീട് സർക്കാർ ഏറ്റെടുക്കുന്നത്. അപ്പോൾ ആരംഭിച്ച ദീപം തെളിക്കലും ഓർമദിന ചടങ്ങും പിന്നീട് സാഹിത്യകാരൻ വൈശാഖൻ പ്രസിഡൻറായപ്പോഴും തുടർന്നു. അതേസമയം അഴീേക്കാടിെൻറ സംഭാവനകളെ വിലയിരുത്തിയ മികച്ച ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ പോലും ഒമ്പതുവർഷത്തിനിടെ അഴീക്കോട് ഫൗണ്ടേഷനായില്ല. ഇതിനിടെ 2018ലെ പ്രളയത്തിൽ കെട്ടിടത്തിൽ വെള്ളം കയറി മുറി നിറയെ ഉണ്ടായിരുന്ന സമ്മാനങ്ങളും ഷാളുകളും മറ്റും നശിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sukumar Azhikode
News Summary - Azhikode's ashes not yet immersed
Next Story