Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴീക്കോടിനെ...

അഴീക്കോടിനെ പൊറ്റെക്കാട്ട് തോൽപിച്ചു; ഒ.എൻ.വിയുടെ കവിത വോട്ടായില്ല

text_fields
bookmark_border
അഴീക്കോടിനെ പൊറ്റെക്കാട്ട് തോൽപിച്ചു;  ഒ.എൻ.വിയുടെ കവിത വോട്ടായില്ല
cancel

കൊച്ചി: രാഷ്ട്രീയക്കാരൻ എഴുത്തുകാരനാണോ, എഴുതാൻപോലും അറിയാമോ എന്നതൊന്നും ഒ രുകാലത്തും വോട്ടർമാരെ അലട്ടിയിട്ടില്ല. പക്ഷേ എഴുത്തുകാരെൻറ രാഷ്ട്രീയം എല്ലാ കാല ത്തും ചർച്ചയായി. ചിലർ തങ്ങളുടെ രാഷ്ട്രീയം തുറന്നുപറഞ്ഞു.

ചിലർ എഴുത്തുതന്നെ രാ ഷ്ട്രീയപ്രവർത്തനമാക്കി. മറ്റുചിലർ ഒരുപടികൂടി കടന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീ യത്തിലും പയറ്റി. പക്ഷേ കഥയും കവിതയും വാഗ്ധോരണിയുംകൊണ്ട് ജനമനസ്സുകളെ കീഴടക് കിയ പലർക്കും രാഷ്ട്രീയ തട്ടകത്തിൽ അടിതെറ്റി. അക്ഷരങ്ങളുടെ മായാജാലംകൊണ്ട് പിടി ച്ചെടുക്കാവുന്നതല്ല മലയാളിയുടെ രാഷ്ട്രീയമനസ്സ് എന്നവർ തിരിച്ചറിഞ്ഞു.

വോ ട്ട് വാങ്ങി ജയിച്ച് പാർലമെൻറും നിയമസഭയും കാണാൻ ഭാഗ്യം ലഭിച്ച എഴുത്തുകാർ ചുരുങ്ങി . ലോകത്തിെൻറ വിസ്മയങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തിയ, യാത്രയെ സാഹിത്യവും സാഹിത്യത്തെ യാത്രയുമാക്കിയ സഞ്ചാരസാഹിത്യകാരൻ ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എന്ന എസ്.കെ. പൊറ്റെക്കാട്ടാണ് ആദ്യമായി എഴുത്തുകാരിൽനിന്ന് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ പ്രമുഖൻ. ലോക്സഭയിലേക്ക് തലശ്ശേരി മണ്ഡലത്തിൽനിന്ന് 1957ലായിരുന്നു ആദ്യ മത്സരം.

കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച പൊറ്റെക്കാട്ട് കോൺഗ്രസിലെ എം.കെ. ജിനചന്ദ്രനോട് 1000 വോട്ടിന് തോറ്റു. പക്ഷേ പിന്മാറിയില്ല. 1962ൽ വീണ്ടും മത്സരിച്ചു. എതിരാളി സാക്ഷാൽ സുകുമാർ അഴീക്കോട്. കോൺഗ്രസ് സ്ഥാനാർഥിയായ അഴീക്കോടിനെ 66,000 വോട്ടിന് തോൽപിച്ച് പൊറ്റെക്കാട്ട് ലോക്സഭയിലേക്ക്.

പിന്നീട് 1984ലാണ് കേരളം സാഹിത്യലോകത്തുനിന്ന് ഒരാളുടെ മത്സരത്തിന് സാക്ഷ്യംവഹിച്ചത്. തിരുവനന്തപുരത്തുനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചത് പിന്നീട് കമലാ സുറയ്യയായ അന്നത്തെ മാധവിക്കുട്ടി. എട്ടാം സ്ഥാനത്തെത്തിയ അവർക്ക് കിട്ടിയത് 1786 വോട്ട്. കമലാ പിന്നീട് ലോകസേവാ പാർട്ടി എന്ന സ്വന്തം പാർട്ടിയും രൂപവത്കരിച്ചു.

1987ൽ എറണാകുളം മണ്ഡലത്തിൽനിന്ന് സി.പി.എം സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ചത് പ്രഫ. എം.കെ. സാനുവാണ്. കോൺഗ്രസിലെ എ.എൽ. ജേക്കബായിരുന്നു എതിരാളി. 10,032 വോട്ടിെൻറ ഭൂരിപക്ഷത്തിന് സാനു വിജയിച്ചു.

1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയുടെ പ്രാധാന്യംകൊണ്ട് കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു തിരുവനന്തപുരത്തേത്. ഇടതുസ്വതന്ത്രനായി കളത്തിലിറങ്ങിയത് കവിയും ഗാനരചയിതാവുമായ ഒ.എൻ.വി. കുറുപ്പാണ്. കവിതയും പാട്ടും വിലപ്പോയില്ല. കോൺഗ്രസിലെ എ. ചാൾസിനോട് 50,913 വോട്ടിന് ഒ.എൻ.വിക്ക് പരാജയം സമ്മതിക്കേണ്ടിവന്നു.

2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുവേണ്ടി സാഹിത്യലോകത്തുനിന്ന് രണ്ട് പ്രമുഖർ മത്സരത്തിനിറങ്ങി. ബേപ്പൂരിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയും കൊടുങ്ങല്ലൂരിൽ എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുക്കുട്ടനും. മൂന്നാം സ്ഥാനത്തെത്തിയ പുനത്തിലിന് കിട്ടിയത് 10,934 വോട്ട്.

‘‘ബി.ജെ.പി ആദ്യം സീറ്റ് തന്നു. ഞാൻ മത്സരിച്ചു. കോൺഗ്രസോ സി.പി.എമ്മോ തന്നിരുന്നെങ്കിൽ ഞാൻ അവർക്കുവേണ്ടി മത്സരിക്കുമായിരുന്നു’’-ഇതാണ് പിന്നീട് പുനത്തിൽ പറഞ്ഞത്. ‘‘ബി.ജെ.പി രാഷ്ട്രീയത്തെ ഞാൻ ഉള്ളിൽനിന്ന് പറിച്ചുകളയുന്നു’’ എന്ന മാടമ്പിെൻറ തുറന്നുപറച്ചിലും പിൽക്കാലത്ത് കേരളം കേട്ടു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് എഴുത്തുകാരികളാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥികളായി മത്സരിച്ചത്. തൃശൂരിൽ സാറാ ജോസഫും എറണാകുളത്ത് അനിത പ്രതാപും. ഇരുവർക്കും നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news2019 loksabha election
News Summary - Azheekode, Pottakadu,ONV in Election-Kerala News
Next Story