‘ആയുഷ്മാൻ ഭാരതി’ൽ കേരളവും പങ്കാളിയാകും
text_fieldsതിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിെൻറ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരതി’ല്‍ സംസ്ഥാനവും പങ്കാളിയാകും. ഗുണഭോക്താക്കളെ കണ്ടെത്താന്‍ ജീവിത നിലവാരം അനുസരിച്ച് പ്രത്യേക മാനദണ്ഡം സംസ്ഥാനം ആവശ്യപ്പെടും. കേരളം നടപ്പാക്കാനിരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വേണ്ടെന്നുെവച്ചു.
വിവാദങ്ങള്‍ക്ക് വിരാമമിട്ട് ആയുഷ്മാന്‍ ഭാരത് ദേശീയ ആരോഗ്യ സുരക്ഷാ ദൗത്യത്തില്‍ ചേരാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. ആര്.എസ്.ബി.വൈ ഉള്‍പ്പെടെ കേന്ദ്ര പദ്ധതികള്‍ അടുത്ത മാര്‍ച്ചോടെ ആയുഷ്മാന്‍ ഭാരതില്‍ ലയിപ്പിക്കും. സംസ്ഥാനം ഇനിയും മാറിനിൽക്കുന്നത് ഈ പദ്ധതികള്‍ക്കുള്ള കേന്ദ്ര സഹായം നഷ്ടപ്പെടുത്തും. അതിനാലാണ് ‘ആയുഷ്മാന്‍ ഭാരതി’ല്‍ ചേരാനുള്ള തീരുമാനം.
പദ്ധതിപ്രകാരം അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുമ്പോള്‍ പ്രീമിയത്തിെൻറ 80 ശതമാനം ബാധ്യതയും സംസ്ഥാനം വഹിക്കേണ്ടിവരും. പ്രീമിയം തുകയില്‍ കേന്ദ്രവിഹിതം കൂട്ടുക, പദ്ധതിയുടെ നിയന്ത്രണം സംസ്ഥാനത്തിന് നൽകുക, ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടേതില്‍നിന്ന് വ്യത്യസ്തമായി മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക, കാരുണ്യ ഉള്‍പ്പെടെ നിലവിലുള്ള പദ്ധതികള്‍ ആയുഷ്മാന്‍ ഭാരതില്‍ ലയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേരളം ഉന്നയിച്ചിട്ടുെണ്ടന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.