ഇഗ്നി മടങ്ങി; യാത്രാമൊഴിയേകാൻ പ്രിയതമ എത്തിയില്ല
text_fieldsഒല്ലൂര്‍: മരണം കൈപ്പിടിയിലൊതുക്കിയ നിമിഷം വരെ ഒപ്പമുണ്ടായിരുന്ന പ്രിയതമയുടെ യാ ത്രാമൊഴിക്ക് കാത്ത് നില്‍ക്കാതെ ഇഗ്നി മണ്ണിലേക്ക് മടങ്ങി. അവിനാശി ബസപകടത്തിൽ മരിച് ച ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേലിെൻറ മൃതദേഹം ഭാര്യ വിന്‍സിയുടെ അസാന്നിധ്യത്തിൽ ശനിയാഴ്ച സംസ്കരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിൻസി കോയമ്പത്തൂർ കെ.ജി ആശുപത്രിയിൽ തുടരുകയാണ്.
വിന്‍സിക്ക് ഇഗ്നിയെ അവസാനമായി ഒരു നോക്ക് കാണാൻ വേണ്ടിയാണ് സംസ്കാരം ശനിയാഴ്ചയിലേക്ക് മാറ്റിയത്. വിന്‍സിയുടെ മാതാപിതാക്കള്‍ വെള്ളിയാഴ്ചതന്നെ ഇഗ്നിയുടെ വിട്ടിലെത്തിയിരുന്നു.
വെള്ളിയാഴ്ച വീട്ടിലെത്തിയ മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനില്‍കുമാറും വിന്‍സിയെ ചികിത്സിക്കുന്ന ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് വിന്‍സിയെ മൃതദേഹം കാണിക്കാന്‍ പറ്റുന്ന അവസ്ഥയല്ലെന്നും സംസ്കാരം നടത്താമെന്നും തീരുമാനിച്ചത്. വിന്‍സിക്ക് ശനിയാഴ്ചയും ശസ്ത്രക്രിയ നടത്തി. ഇപ്പോഴും പൂർണ ബോധം വീണ്ടെടുത്തിട്ടില്ല. ഈ അവസ്ഥയില്‍ മൃതദേഹം കാണിക്കേണ്ടതില്ലെന്ന് വീട്ടുകാരും തീരുമാനിച്ചു.
നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോന പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.