ഒാേട്ടാ-ടാക്സി നിരക്ക് വർധനക്ക് ശിപാർശ
text_fieldsതിരുവനന്തപുരം: ഇന്ധന വിലവർധനയുടെ സാഹചര്യത്തിൽ ഓട്ടോറിക്ഷ, ടാക്സി യാത്രാനിരക്ക് കൂട്ടാൻ ശിപാർശ. ഓട്ടോ മിനിമം നിരക്ക് 20ൽ നിന്ന് 30 രൂപയാക്കാനും ടാക്സിയുടേത് 150ൽ നിന്ന് 200 രൂപയാക്കാനുമാണ് ജസ്റ്റിസ് രാമചന്ദ്രൻനായർ കമീഷെൻറ നിർദേശം. തിങ്കളാഴ്ച സമർപ്പിക്കുന്ന ശിപാർശ ബുധനാഴ്ച മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.
ഓട്ടോക്ക് ഒന്നര കിലോമീറ്ററിന് മിനിമം ചാർജ് 20 രൂപയാണ്. ഇത് 30 രൂപയായി വർധിപ്പിക്കുന്നതിനൊപ്പം തുടർന്ന് വരുന്ന ഓരോ കിലോമീറ്ററിെൻറയും നിരക്ക് 12 രൂപ വീതമായി ഉയർത്തണമെന്നും നിർദേശിക്കുന്നു. നിലവിൽ ഇത് 10 രൂപയാണ്. ടാക്സി നിരക്ക് നിലവിൽ അഞ്ചു കിലോമീറ്ററിന് മിനിമം 150 രൂപയെന്നത് 200 രൂപയാക്കണം. അധികമായി വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ അധികം നൽകണം. ഓൺലൈൻ ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന മോട്ടോർ വാഹന തൊഴിലാളികളുടെ ആവശ്യം പ്രായോഗികമല്ലെന്ന നിലപാടിലാണ് കമീഷൻ. നിരക്ക് വർധന ആവശ്യപ്പെട്ട് ഒാേട്ടാ-ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക് നീങ്ങുകയാണ്. തൃശൂരിൽ ചേർന്ന തൊഴിലാളി യൂനിയനുകളുടെ കോഒാഡിേനഷൻ കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. സ്വകാര്യ ബസുകളും നിരക്ക് വർധന ആവശ്യപ്പെട്ടിട്ടുണ്ട്.
18 മുതൽ പണിമുടക്ക്
തൃശൂർ: ഒാട്ടോ-ടാക്സി നിരക്കുകളുടെ പുനർനിർണയം ആവശ്യപ്പെട്ട് 18ന് അർധരാത്രി മുതൽ അനിശ്ചിതകാല ഒാട്ടോ-ടാക്സി പണിമുടക്ക് തുടങ്ങാൻ സംസ്ഥാന ഒാട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് കോ ഒാഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. 2014 ഒക്ടോബറിലാണ് ഒടുവിൽ നിരക്ക് വർധനയുണ്ടായത്. ജൂലൈ നാലിന് പണിമുടക്ക് തുടങ്ങാൻ തീരുമാനിച്ചെങ്കിലും ആഗസ്റ്റ് 20നുള്ളിൽ നിരക്ക് പുനർനിർണയിക്കുമെന്ന ഉറപ്പിൽ മാറ്റി. കോ ഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ ഇ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ പെങ്കടുത്തു.
എട്ട് വർഷംവരെ പഴക്കമുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് രണ്ടുവർഷം കൂടുമ്പോൾ മതി രേഖകൾ ഇനി കൈയിൽ സൂക്ഷിക്കേണ്ട
കുറ്റിപ്പുറം: എട്ട് വർഷംവരെ പഴക്കമുള്ള വാഹനങ്ങൾക്ക് ഇനി രണ്ടുവർഷം കൂടുമ്പോൾ ഫിറ്റ്നസ് (ക്ഷമത പരിശോധന) സർട്ടിഫിക്കറ്റെടുത്താൽ മതിയെന്ന് നിയമഭേദഗതി. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലാണ് മാറ്റം പ്രാബല്യത്തിലായത്. ട്രാൻസ്പോർട്ട് വാഹനങ്ങൾ ഒാരോ വർഷവും എ.എം.വി.ഐ പരിശോധിക്കുകയും എം.വി.ഐ വാഹനം ഓടിച്ച് ക്ഷമത ഉറപ്പ് വരുത്തുകയും വേണമെന്ന നിയമത്തിലാണ് മാറ്റം വരുത്തിയത്. എട്ടുവർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് മാത്രമേ ഇനി എല്ലാ വർഷവും പരിശോധന ആവശ്യമുള്ളൂ. ലൈസൻസ്, ആർ.സി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ കൈയിൽ സൂക്ഷിക്കേണ്ടതില്ല. ഡിജിറ്റൽ രേഖയുണ്ടായാൽ മതി.
നാഷനൽ പെർമിറ്റ് വാഹനങ്ങൾക്ക് നിലവിലുള്ള കളർകോഡ് പിൻവലിച്ചു. എല്ലാ വാഹനങ്ങൾക്കും ജി.പി.എസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) സംവിധാനം നിർബന്ധമാക്കി. ചരക്ക് വാഹനങ്ങൾക്ക് ടാർപോളിൻ മറച്ച് മാത്രമേ സർവിസ് നടത്താനാകൂ. മുകൾഭാഗം മറച്ച കണ്ടെയ്നറുകളിൽ മാത്രമെ കല്ല്, മണ്ണ്, സിമൻറ് തുടങ്ങിയവ കൊണ്ടുപോകാൻ പാടുള്ളൂ. കേന്ദ്ര റോഡ് ആൻഡ് ഹൈവേ മന്ത്രാലയമാണ് നവംബർ ആദ്യവാരം നിയമം ഭേദഗതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.