Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവധശ്രമം:...

വധശ്രമം: ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ

text_fields
bookmark_border
വിവേക് പ്രദീപ്
cancel
camera_alt

വിവേക് പ്രദീപ്

കോഴഞ്ചേരി: എക്സൈസുകാർക്ക് ഒറ്റിക്കൊടുത്തു എന്നതിലുള്ള വിരോധത്തിൽ വയോധികനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി.

കോയിപ്രം നെല്ലിമല വടക്കേക്കാലായിൽ വീട്ടിൽ വിവേക് പ്രദീപാണ് (18) അറസ്റ്റിലായത്. ഇയാൾക്കെതിരെ തിരുവല്ല എക്സൈസിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. വിവേകിന്‍റെ പിതാവും രണ്ടാം പ്രതിയുമായ പ്രദീപിനെ നേരത്തേ പിടികൂടിയിരുന്നു. ആക്രമണത്തിൽ നെല്ലിമല അടപ്പനാംകണ്ടത്തിൽ വീട്ടിൽ സാംകുട്ടി എബ്രഹാമിനാണ് (മാത്തുക്കുട്ടി -63) തലക്കും മുഖത്തും കഴുത്തിനും ഗുരുതര പരിക്കേറ്റത്. 21ന് ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അതിക്രമിച്ചുകയറി കുപ്പിഗ്ലാസ് അടിച്ചുപൊട്ടിച്ചശേഷം കുത്തിപ്പരിക്കേൽപിച്ചു.

രണ്ടാം പ്രതി പ്രദീപ് മേശപ്പുറത്തിരുന്ന കുപ്പിഗ്ലാസ് എടുത്ത് മുഖത്തും കഴുത്തിലും അടിക്കുകയായിരുന്നു. പ്രദീപിനെ ഇയാളുടെ വീടിനുസമീപത്തുനിന്നും പൊലീസ് പിടികൂടിയിരുന്നു.

വിവേകിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോയിപ്രം ഇൻസ്‌പെക്ടർ സജീഷ് കുമാറിനെ കൂടാതെ എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ഷബാന അഹമ്മദ്‌, ജോബിൻ, ബ്ലെസൺ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAttempt to killPathanamthitta newsKerala News
News Summary - Attempted murder- The first accused who was absconding was arrested
Next Story