Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണം തിരികെ...

പണം തിരികെ ചോദിച്ചതിെൻറ പേരിൽ വധശ്രമം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
പണം തിരികെ ചോദിച്ചതിെൻറ പേരിൽ വധശ്രമം; പ്രതി അറസ്റ്റിൽ
cancel
camera_alt

പ്രതി ഷംനാദ്

ഇരവിപുരം: കടംകൊടുത്ത പണം തിരികെ ചോദിച്ചതിെൻറ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് മുക്കം ഷംനാദ് ബൈത്തിൽ ഷംനാദ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ ഇരവിപുരം താന്നി ലക്ഷ്മിപുരം തോപ്പിലായിരുന്നു സംഭവം.

പ്രതിയും കൂട്ടുകാരും ചേർന്ന് ലക്ഷ്മിപുരം തോപ്പ് ഭാഗത്തിരുന്ന് മദ്യപിക്കുമ്പോൾ പണം തിരികെ ചോദിച്ച് മുക്കം സ്വദേശിയായ ജാഫർ ഖാൻ എത്തി. ഇയാളെ അസഭ്യം പറയുകയും അവിടെ നിന്ന് ഓടിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന്, സംഭവ സ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ച ജാഫർ ഖാനെ അടുത്തുള്ള കടയിൽനിന്ന് കത്തി എടുത്ത് വയറ്റിൽ കുത്തുകയായിരുന്നു.

ഇരുവരും തമ്മിലുണ്ടായ മൽപ്പിടിത്തത്തിനിടെ പ്രതിക്കും പരിക്കേറ്റിരുന്നു. കുത്തേറ്റ ജാഫർ ഖാൻ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിനുശേഷം ആശുപത്രിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇരവിപുരം എസ്.എച്ച്.ഒ വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ജി.എസ്.ഐമാരായ സുനിൽ, ജയകുമാർ, എ.എസ്.ഐമാരായ ദിനേശ്, ഷാജി, എസ്.സി.പി.ഒ സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptCrime Newseravipuram
News Summary - Attempted murder for money refund; accused arrested
Next Story