Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2019 6:27 PM GMT Updated On
date_range 3 Nov 2019 6:27 PM GMTഅട്ടപ്പാടി വെടിവെപ്പ്: സ്ത്രീയുടെ മൃതേദഹം തിരിച്ചറിഞ്ഞില്ല
text_fieldsbookmark_border
മുളങ്കുന്നത്തുകാവ് (തൃശൂർ): അട്ടപ്പാടിയിൽ പൊലീസ് വെടിവെച്ച് കൊന്ന മാവോവാദി വന ിതയുടെ മൃതദേഹം സഹോദരിയുടേതാവാമെന്ന സംശയത്തിൽ എത്തിയയാൾക്ക് തിരിച്ചറിയാന ായില്ല. മംഗളൂരു ഷിമോഗയിൽനിന്നുള്ള ഉദയ് ആണ് ഞായറാഴ്ച രാവിലെ ഗവ. മെഡിക്കൽ കോള ജിൽ എത്തിയത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തതിനാൽ തിരിച്ചുപോയി.
സഹോദരി ശോ ഭ കുറച്ച് കാലംമുമ്പ് വീടുവിട്ടതാെണന്നും മാവോവാദി സംഘടനയിൽ പ്രവർത്തിക്കുന്നതായി കേട്ടിരുന്നുവെന്നും ഉദയ് പറഞ്ഞു. അട്ടപ്പാടിയിൽ െവടിയേറ്റ് മരിച്ച നാലുപേരിൽ ഉൾപ്പെട്ട സ്ത്രീയുടെ പേര് രമ എന്നാണ് പൊലീസ് പറയുന്നത്. ഇത് ഒരുപക്ഷെ ശോഭയാവാമെന്ന് ഷിമോഗയിലെ ചില പൗരാവാകാശ പ്രവർത്തകരാണ് തന്നോട് പറഞ്ഞതെന്ന് ഉദയ് പറഞ്ഞു.
ശനിയാഴ്ച രാത്രി നഗരത്തിലെത്തിയ ഉദയ് ഞായറാഴ്ച 10ഓടെയാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ എത്തിയത്. വടക്കഞ്ചേരി സി.ഐ ബി. സന്തോഷ് രേഖകൾ പരിശോധിച്ച് അയാളെ മോർച്ചറിയിലേക്ക് കൊണ്ടുപോയി. പുറത്തുവന്ന ഉദയ് മൃതദേഹം സഹോദരിയുടേതല്ലെന്ന് പറഞ്ഞു. തുടർന്ന് തമിഴ്നാട് ‘ക്യു’ ബ്രാഞ്ചുമായി ബന്ധപ്പെട്ട് രമയുടെ ചിത്രം വാട്സ്ആപ്പിൽ വാങ്ങി സി.ഐ അത് ഉദയിനെ കാണിച്ചു. ചിത്രത്തിൽ കാണുന്ന സ്ത്രീയുമായി തെൻറ സഹോദരിക്ക് സാദൃശ്യമില്ലെന്ന് ഉദയ് വ്യക്തമാക്കി.
മൂന്ന് മൃതദേഹങ്ങൾ ആരുടേതെന്ന സംശയം ഇപ്പോഴും ബാക്കിയാണ്. കൊല്ലപ്പെട്ട മണിവാസകത്തിെൻറ ട്രിച്ചി ജയിലിൽ കഴിയുന്ന ഭാര്യ കല മദ്രാസ് ഹൈകോടതി ഉത്തരവിനെത്തുടർന്ന് മൃതദേഹം കാണാൻ എത്തുമെന്ന് പറയുന്നുണ്ടെങ്കിലും വന്നിട്ടില്ല. കാർത്തികിേൻറത് എന്ന് പൊലീസ് പറയുന്ന മൃതദേഹം കാണാൻ അമ്മ എത്തുമെന്നും പറഞ്ഞുേകൾക്കുന്നുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കാൻ പാലക്കാട് കോടതി പുറപ്പെടുവിച്ച വിലക്ക് തിങ്കളാഴ്ച വരെയാണ്. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നുണ്ട്. മെഡിക്കൽ കോളജിന് ഇപ്പോഴും ശക്തമായ പൊലീസ് കാവലും പ്രവേശന നിയന്ത്രണവുമുണ്ട്.
സഹോദരി ശോ ഭ കുറച്ച് കാലംമുമ്പ് വീടുവിട്ടതാെണന്നും മാവോവാദി സംഘടനയിൽ പ്രവർത്തിക്കുന്നതായി കേട്ടിരുന്നുവെന്നും ഉദയ് പറഞ്ഞു. അട്ടപ്പാടിയിൽ െവടിയേറ്റ് മരിച്ച നാലുപേരിൽ ഉൾപ്പെട്ട സ്ത്രീയുടെ പേര് രമ എന്നാണ് പൊലീസ് പറയുന്നത്. ഇത് ഒരുപക്ഷെ ശോഭയാവാമെന്ന് ഷിമോഗയിലെ ചില പൗരാവാകാശ പ്രവർത്തകരാണ് തന്നോട് പറഞ്ഞതെന്ന് ഉദയ് പറഞ്ഞു.
ശനിയാഴ്ച രാത്രി നഗരത്തിലെത്തിയ ഉദയ് ഞായറാഴ്ച 10ഓടെയാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ എത്തിയത്. വടക്കഞ്ചേരി സി.ഐ ബി. സന്തോഷ് രേഖകൾ പരിശോധിച്ച് അയാളെ മോർച്ചറിയിലേക്ക് കൊണ്ടുപോയി. പുറത്തുവന്ന ഉദയ് മൃതദേഹം സഹോദരിയുടേതല്ലെന്ന് പറഞ്ഞു. തുടർന്ന് തമിഴ്നാട് ‘ക്യു’ ബ്രാഞ്ചുമായി ബന്ധപ്പെട്ട് രമയുടെ ചിത്രം വാട്സ്ആപ്പിൽ വാങ്ങി സി.ഐ അത് ഉദയിനെ കാണിച്ചു. ചിത്രത്തിൽ കാണുന്ന സ്ത്രീയുമായി തെൻറ സഹോദരിക്ക് സാദൃശ്യമില്ലെന്ന് ഉദയ് വ്യക്തമാക്കി.
മൂന്ന് മൃതദേഹങ്ങൾ ആരുടേതെന്ന സംശയം ഇപ്പോഴും ബാക്കിയാണ്. കൊല്ലപ്പെട്ട മണിവാസകത്തിെൻറ ട്രിച്ചി ജയിലിൽ കഴിയുന്ന ഭാര്യ കല മദ്രാസ് ഹൈകോടതി ഉത്തരവിനെത്തുടർന്ന് മൃതദേഹം കാണാൻ എത്തുമെന്ന് പറയുന്നുണ്ടെങ്കിലും വന്നിട്ടില്ല. കാർത്തികിേൻറത് എന്ന് പൊലീസ് പറയുന്ന മൃതദേഹം കാണാൻ അമ്മ എത്തുമെന്നും പറഞ്ഞുേകൾക്കുന്നുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കാൻ പാലക്കാട് കോടതി പുറപ്പെടുവിച്ച വിലക്ക് തിങ്കളാഴ്ച വരെയാണ്. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നുണ്ട്. മെഡിക്കൽ കോളജിന് ഇപ്പോഴും ശക്തമായ പൊലീസ് കാവലും പ്രവേശന നിയന്ത്രണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story