Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളെ...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ച് മർദനം; നാല് പേർ കസ്റ്റഡിയിൽ

text_fields
bookmark_border
attacked
cancel

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിലെ മാനന്തേരിയിൽ ബീഹാർ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. നാല് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പി.ഷൈജു, വിശ്വനാഥൻ, മുനാഫിർ ഖാദർ, എ. രാജീവൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെയായിരുന്നു ചോട്ടു എന്ന് പേരുള്ള ബിഹാർ സ്വദേശിയെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ ക്രൂരമായി മർദിച്ചത്.  മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

നാട്ടുകാർ കണ്ണവം പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തതിൽ ഇയാൾക്ക് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു. ചോട്ടു കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsbihar nativeATTACKEDmalayalam newscustody
News Summary - attackers of bihar native in police custody - kerala news
Next Story