Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്നിധാനത്തെയും...

സന്നിധാനത്തെയും പമ്പയിലെയും അനിഷ്ട സംഭവങ്ങൾ: ശക്തമായ നടപടിക്ക് പൊലീസ്

text_fields
bookmark_border
സന്നിധാനത്തെയും പമ്പയിലെയും അനിഷ്ട സംഭവങ്ങൾ: ശക്തമായ നടപടിക്ക് പൊലീസ്
cancel

കോട്ടയം: ചിത്തിര ആട്ടപൂജകള്‍ക്കായി ശബരിമല നടതുറന്ന സമയങ്ങളിൽ സന്നിധാനത്തും പമ്പയിലുമുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയുമായി മുന്നോട്ട് പോകാൻ പൊലീസിന് ആഭ്യന്തരവകുപ്പിെൻറ നിർദേശം. മുൻവർഷങ്ങളിൽ ആട്ടപൂജക്ക് എത്തിയിരുന്നത് ശരാശരി 1000ത്തിൽ താഴെ ഭക്തരായിരുന്നു. ഇത്തവണ ഏഴിരട്ടിവരെ എത്തിയെന്നും ഇവരുടെ പശ്ചാത്തലം പരിശോധിച്ച് ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനുമാണ് നിർദേശം.

നിലവിൽ 150-200 േപർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഡിയോ ചിത്രങ്ങൾ പരിശോധിച്ചശേഷം ശേഷിക്കുന്നവർക്കെതിരെ നടപടിയെടുക്കും. തുലാമാസപൂജക്ക് നടതുറന്നപ്പോൾ അക്രമങ്ങൾക്ക് േനതൃത്വം നൽകിയവർക്കെതിരെ എടുത്ത നടപടിയെക്കാൾ കർശന നടപടി വേണമെന്നും പൊലീസ് മേധാവിയോട് നിർദേശിച്ചിട്ടുണ്ട്.

നവംബർ അഞ്ചിന് വൈകുന്നേരം നടതുറന്നത് മുതൽ ആറിന് നടയടക്കുന്നതുവരെ സന്നിധാനത്ത് ഉണ്ടായിരുന്നവരിൽ ബഹുഭൂരിപക്ഷവും സംഘ്പരിവാർ പ്രവർത്തകരായിരുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടും ആഭ്യന്തര വകുപ്പ് പരിേശാധിക്കുകയാണ്. ഇവരെ കൃത്യമായ പരിശോധനയോടെ നിലക്കൽ-പമ്പ എന്നിവിടങ്ങളിൽനിന്ന് കടത്തിവിടുന്നതിൽ ഗുരുതരവീഴ്ച ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.

മഹാഭൂരിപക്ഷവും പ്രതിഷേധത്തിന് എത്തിയവരാണ്. ഇവർ സന്നിധാനത്ത് വ്യാപകമായി ആചാരലംഘനവും നടത്തി. പമ്പ മുതൽ സന്നിധാനംവരെ 1600ലധികം പൊലീസിനെ വിന്യസിച്ചിരുന്നു. രണ്ട് െഎ.ജിമാർ, 19 എസ്.പിമാർ, പതിനഞ്ചോളം ഡിവൈ.എസ്.പിമാർ എന്നിവർ ചുമതലയിൽ ഉണ്ടായിരുന്നു. എന്നാൽ, പ്രവർത്തകർ അഴിഞ്ഞാടിയിട്ടും പൊലീസ് കാഴ്ചക്കാരായി.

ഡ്യൂട്ടിക്ക് നിയമിച്ചവരെപ്പോലും അവശ്യഘട്ടത്തിൽ കാണാനായില്ല. 50 കഴിഞ്ഞ 15 വനിത പൊലീസിനെയും ചുമതലപ്പെടുത്തിയിരുന്നു. ഒരവസരത്തിൽപോലും ഇവരെ കണ്ടില്ല. അന്നുണ്ടായ മുഴുവൻ സുരക്ഷാവീഴ്ചക്കും ഉത്തരവാദിത്തം ഉന്നത ഉദ്യോഗസ്ഥർക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യചുമതല വഹിച്ച തൃശൂർ െഎ.ജി അജിത്കുമാറിനോട് സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്.

ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിെൻറ നിർദേശാനുസരണമാണ് ഇത്രയധികം പേർ എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. ഒക്ടോബറിൽ പമ്പയിലും നിലക്കലിലുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പലരും ചിത്തിര ആട്ടപൂജകളുടെ സമയത്തും ഉണ്ടായിരുന്നു. ഇവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

സുപ്രീംകോടതി വിധി വന്നശേഷം രണ്ടുഘട്ടങ്ങളിൽ നടതുറന്നപ്പോഴും കാര്യങ്ങൾ നിയന്ത്രണത്തിൽനിന്ന് കൈവിട്ട സാഹചര്യത്തില്‍ 13ന് സുപ്രീംകോടതി വിധി വരുന്നതനുസരിച്ച് ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനും പൊലീസ് തീരുമാനിച്ചു. സന്നിധാനത്ത് പൊലീസ് നടപടി വേണ്ടെന്നതിനാലാണ് നടപടിയെടുക്കാന്‍ തയാറാകാതിരുന്നതെന്നാണ് പൊലീസ് ഭാഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newspambasabarimal attacksannidhanan
News Summary - attack in sannidhanan and pamba; police is going to take strong action -kerala news
Next Story