Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്...

പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അറസ്റ്റിലായ അഭിഷേക്, ജോബിൻ ജോയ്, ജയ്സൺ, വിവേക്, വിപിൻ

ഇരവിപുരം: പൊലീസ് സ്റ്റേഷനിൽ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. താന്നി കാരിത്താസ് ഗാർഡൻ അബിൻ എന്ന അഭിഷേക് (24), താന്നി ഫിഷർമെൻ കോളനി ജോബി നിവാസിൽ ജോബിൻ ജോയ് (28), താന്നി കാരിത്താസ് ഗാർഡൻ ജയ്സൺ (30), ഇരവിപുരം ശരവണാ നഗർ 41 വിപിൻ നിവാസിൽ വിവേക് (31), വിപിൻ (33) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി 11ഓടെ ഇരവിപുരം പൊലീസ് സ്റ്റേഷനുസമീപത്ത് പ്രവർത്തിച്ചുവരുന്ന ബാറിൽ സംഘർഷം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അവിടെയെത്തിയ പൊലീസ് സംഘം ബാറിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പ്രതികളെയും കൂട്ടരെയും അവിടെ നിന്ന് പറഞ്ഞയച്ചു. ഈ വിരോധത്താൽ പ്രതികളുൾപ്പെട്ട അക്രമിസംഘം രാത്രി 11.30ഓടെ ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച് ആക്രമിക്കുകയായിരുന്നെന്നാണ് കേസ്.

ആക്രമണത്തിൽ സ്റ്റേഷനിലെ ജി.ഡി ചാർജ് വഹിച്ചിരുന്ന എ.എസ്.ഐ പ്രസന്നന് ഇടത് കൈയിൽ പരിക്കേറ്റതായി പൊലീസ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ച് അക്രമിച്ച് പരിക്കേൽപിച്ചതായാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ ഷിബുവിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsKerala PoliceAttack
News Summary - Attack on police officers-The accused were arrested
Next Story