നിരീക്ഷണത്തിലുള്ള വിദ്യാർഥിനിയുടെ വീടിനുനേരെ ആക്രമണം: മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
text_fieldsകോന്നി: വീട്ടിൽ നിരീക്ഷണത്തിലായിരുന്ന വിദ്യാർഥിനിയുടെ വീടിനുനേരെ നടന്ന ആക്രമണ ത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തി ൽ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തിൽ അജേഷ്, തണ്ണിത്തോട് പുത്തൻപുരയിൽ അശോകൻ എന്നിവരെയാണ് തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ സനൽ, നവീൻ, ജിൻസ് എന്നിവർക്കെതിരെയും കേസെടുത്തു. കഴിഞ്ഞ 19ന് കോയമ്പത്തൂരിൽനിന്ന് എത്തിയ വിദ്യാർഥിനി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
പെൺകുട്ടിയുടെ പിതാവ് കേബിൾ ഓപറേറ്റർ ആയതിനാൽ മകൾ വന്നശേഷം ഓഫിസിലായിരുന്നു താമസം. പിതാവ് റോഡിൽ ഇറങ്ങി നടക്കുന്നതിെൻറ പേരിൽ തണ്ണിത്തോട് മാഗസിൻ എന്ന വാട്സ് ആപ്പ് ഗ്രൂപ് വഴി കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾ നടത്തിയതോടെ പെൺകുട്ടി മുഖ്യമന്ത്രിക്കും സൈബർ സെല്ലിനും പരാതി നൽകിയതിെൻറ തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണം.
ചൊവ്വാഴ്ച രാത്രി വീടിനു നേരേ കല്ലെറിയുകയും അടുക്കള ഭാഗത്തെ കതക് ചവിട്ടിപ്പൊളിക്കുകയുമായിരുന്നു. നിസ്സാര വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് ആരോപണം ഉണ്ട്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ട അശോകൻ നിലവിൽ ജാമ്യമില്ല കേസിലെ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.