Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ടി.എം കവർച്ചകൾ...

എ.ടി.എം കവർച്ചകൾ ആസൂത്രണം ചെയ്തത് അമ്പലപ്പുഴയിലെ വാടകവീട് കേന്ദ്രീകരിച്ച് 

text_fields
bookmark_border
എ.ടി.എം കവർച്ചകൾ ആസൂത്രണം ചെയ്തത് അമ്പലപ്പുഴയിലെ വാടകവീട് കേന്ദ്രീകരിച്ച് 
cancel

അമ്പലപ്പുഴ: എ.ടി.എം കവർച്ചക്കേസിലെ പ്രതി ചെങ്ങന്നൂർ ആലാ പെണ്ണുക്കര കനാൽ ജങ്ഷന് സമീപം ഇടയിലേത്ത് വീട്ടിൽ സുരേഷ്കുമാറുമായി (37) അമ്പലപ്പുഴയിൽ തെളിവെടുത്തു. ചൊവ്വാഴ്ച രാവിലെ 11 ഒാടെ അമ്പലപ്പുഴ ഗവ. കോളജിന് സമീപത്തെ വാടകവീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുത്തത്.

ഇവിടെ നാലുദിവസം താമസിച്ചതായി സുരേഷ്കുമാർ പൊലീസിനോട് പറഞ്ഞു. ഒപ്പം മറ്റ് രണ്ടുപേരും താമസിച്ചിരുന്നു. കവർച്ചക്ക് ഉപയോഗിക്കുന്ന ഗ്യാസ്കട്ടർ ഈ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. തെൻറ ഇന്നോവ കാർ ഇവിടെ കൊണ്ടുവന്നിരുന്നതായും പ്രതി പറഞ്ഞു. ഈ കാർ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ കാശിക്ക് അടുത്ത് ഡാഫിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കാറിലാണ് സംഘാംഗങ്ങൾ കവർച്ചക്ക് സഞ്ചരിച്ചിരുന്നത്.

അമ്പലപ്പുഴയിലെ വാടകവീട് കേന്ദ്രീകരിച്ച് ജില്ലയിലെ പല എ.ടി.എമ്മും കവർച്ച ചെയ്യാൻ പദ്ധതി ഇട്ടിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ചെങ്ങന്നൂരിന് പുറമെ കായംകുളം, തിരുവല്ല, മാവേലിക്കര, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ എ.ടി.എമ്മുകളും കവർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. സുരേഷ്കുമാറുൾപ്പെടെ ആറുപേരാണ് സംഘത്തിലുള്ളത്. എം.ടി.എം കവർച്ചക്കേസിൽ മുഖ്യപ്രതികളിലൊരാളായ ആർ.കെ.പുരം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അസുലൂബ് ഖാൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm robbery
News Summary - atm robbery
Next Story