Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ കൈയാങ്കളി കേസ്:...

നിയമസഭ കൈയാങ്കളി കേസ്: തുടരന്വേഷണം അവസാന ഘട്ടത്തിലെന്ന് പൊലീസ്

text_fields
bookmark_border
നിയമസഭ കൈയാങ്കളി കേസ്: തുടരന്വേഷണം അവസാന ഘട്ടത്തിലെന്ന് പൊലീസ്
cancel

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം അവസാന ഘട്ടത്തിലെന്ന് പൊലീസ്. വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച രണ്ടാം അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കേസ് സെപ്റ്റംബർ എട്ടിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും.

കേസിൽ മുൻ നിയമസഭ സെക്രട്ടറി ശാരംഗധരൻ, എം.എൽ.എമാർ ഉൾപ്പെടെ 100 പേരുടെ മൊഴി എടുത്തിരുന്നു. തുടരന്വേണത്തിന് കോടതി അനുവദിച്ച 60 ദിവസം സെപ്റ്റംബർ നാലിന് അവസാനിക്കും. ബി.സത്യൻ, കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ജമീല പ്രകാശം, ഇ.എസ്. ബിജിമോൾ, രാജു എബ്രഹാം, മുല്ലക്കര രത്നാകരൻ, കെ. ദാസൻ, കെ. രാജു, കെ.ബി. ഗണേഷ്കുമാർ, എ.പി. അബ്ദുല്ലക്കുട്ടി, സി. ദിവാകരൻ, കെ.പി. മോഹനൻ, ഗീത ഗോപി, അനൂപ് ജേക്കബ്, ഡോ. ജയരാജ്, കെ.സി. ജോസഫ്, സുരേഷ് കുറുപ്പ്, പി.സി. ജോർജ്, ആർ. സെൽവരാജ്, ഇ. ചന്ദ്രശേഖരൻ, എ.ടി. ജോർജ്, കെ.കെ. ലതിക, കെ.എസ്. സലീഖ, ബി.ഡി. ദേവസ്യ, സി. വീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, തേറമ്പിൽ രാമകൃഷ്ണൻ എന്നിവരുടെ മൊഴിയെടുത്തു. നിയമസഭ വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലിന്റെ മൊഴികളും രേഖപ്പെടുത്തി.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. ഇടതു നേതാക്കളായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പ്രകാരമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവ് നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police InvestigationKerala Assembly Case
News Summary - Assembly violence case: Police said further investigation is in final stage
Next Story