നിയമസഭാ കൈയാങ്കളി കേസിൽ നിലപാട് മാറ്റി സർക്കാർ
text_fieldsതിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളികേസിൽ നിലപാട് മാറ്റി സർക്കാർ. കേസ് പിൻവലിക്കുന്നില്ലെന്ന് സർക്കാർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. കേസിലെ എല്ലാ പ്രതികളും ഏപ്രിൽ 23ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് സി.ജെ.എം കോടതി അറിയിച്ചു.
കൈയാങ്കളി കേസ് പിൻവലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും നൽകിയ ഹരജി കോടതി സ്വീകരിച്ചില്ല. കേസ് പിൻവലിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചിതിനാലാണ് ഹരജി തള്ളിയത്.
2015ൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുകയും സഭക്കുള്ളിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തതിന് ആറ് ഇടതു എം.എൽ.എമാർക്കെതിരെ എടുത്ത കേസാണ് പിന്‍വലിച്ചു കൊണ്ട് ഫെബ്രുവരി ഒമ്പതിന് സർക്കാർ ഉത്തരവിറക്കിയിരുന്നത്. മാണിയെ തടയാനുള്ള എൽ.ഡി.എഫ് എം.എൽ.എമാരുടെ ശ്രമത്തിനിടെ സ്പീക്കറുടെ കേസരയും മൈക്കും കമ്പ്യൂട്ടറും തകർത്തു. രണ്ടു ലക്ഷം രൂപയുടെ പൊതു മുതൽ നശിപ്പിെച്ചന്നായിരുന്നു കുറ്റപത്രം. ഇൗ കേസ് കോടതിയുടെ അനുമതിയോെട പിൻവലിക്കുന്നതിന് സർക്കാറിന് എതിർപ്പില്ലെന്നും അതിന് ആവശ്യമായ നിർദേശങ്ങൾ പബ്ലിക് പ്രൊസിക്യൂട്ടർക്ക് നൽകണമെന്നുമായിരുന്നു ഉത്തരവിൽ പറഞ്ഞത്. എന്നാൽ ഇന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം സി.ജെ.എം കോടതിയിൽ കേസ് പിൻവലിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.

സഭാസമ്മേളനം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന് എം.എൽ.എമാരായിരുന്ന വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവര്‍ക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വി. ശിവന്‍കുട്ടി നല്‍കിയ കത്തിെൻറ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിയമവകുപ്പിെൻറ അഭിപ്രായം തേടിയിരുന്നു. നിയമവകുപ്പ് എതിര്‍പ്പുന്നയിക്കാത്ത സാഹചര്യത്തിലായിരുന്നു കേസ് അവസാനിപ്പിക്കാൻ ഉത്തരവിട്ടിരുന്നത്.
എന്നാൽ കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. കേസിൽ തടസവാദം ഉന്നയിക്കാനുള്ള പ്രതിപക്ഷ തീരുമാനവും സർക്കാറിെൻറ നിലപാട് മാറ്റത്തിനു കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
