Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ...

നിയമസഭ തെരഞ്ഞെടുപ്പ്: കേന്ദ്ര സംഘം കേരളത്തിൽ

text_fields
bookmark_border
Assembly elections
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര കമീഷനിൽനിന്നുള്ള പ്രതിനിധി സംഘം കേരളത്തിലെത്തി. സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമീഷണർമാരായ മനേഷ് ഗാർഗ്, പവൻ കുമാർ ശർമ, ഡെപ്യൂട്ടി ഇലക്ഷൻ കമീഷണർമാർമാരായ സജ്ഞയ് കുമാർ, ആശിഷ് ഗോയൽ, സെക്രട്ടറി പവൻ ദിവാൻ എന്നിവരാണ് സംഘത്തിലുള്ളത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം ജില്ല കലക്ടർമാരുമായി ഓൺലൈനിൽ ആശയവിനിമയം നടത്തുമെന്നാണ് വിവരം.

വോട്ടർപട്ടിക, ബൂത്ത് പുനഃക്രമീകരണം, സുരക്ഷ ക്രമീകരണങ്ങൾ, വോട്ടിങ് ഉദ്യോഗസഥ വിന്യാസം എന്നിവ സംബന്ധിച്ച മുന്നൊരുക്കങ്ങൾ സംഘം വിലയിരുത്തും. യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനയുടെ സ്ഥിതിവിവരങ്ങളും ആരായും. പുതിയ വോട്ടർമാരെ ചേർക്കുന്നതിലും ഇരട്ടിപ്പുകൾ ഒഴിവാക്കുന്നതിലും കൈവരിച്ച പുരോഗതി സംഘം വിലയിരുത്തും. രണ്ട് ദിവസമാണ് സംഘം കേരളത്തിലുണ്ടാവുക. സന്ദർശനത്തിന് ശേഷം സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് വിശദ റിപ്പോർട്ട് സമർപ്പിക്കും. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷണർ കേരളത്തിലെത്തുക.

എസ്.ഐ.ആറിന് സമാന്തരമായി പോളിങ് ബൂത്തുകളുടെ പുനഃക്രമീകരണം പൂർത്തിയാക്കിയിരുന്നു. ഇതനുസരിച്ച് 30,471 പോളിങ് സ്റ്റേഷനുകളാണ് നിയമസഭ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുക. കൗണ്ടിങ് സ്റ്റേഷനുകളുടെ എണ്ണം 20ൽ നിന്ന് 41 ആയി വർധിപ്പിച്ചിട്ടുണ്ട്. 119 കേന്ദ്രങ്ങളിലായാണ് തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുക.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരികൾ, ഉപവരാണിധികാരികൾ എന്നിവരുടെ പരിശീലനം പൂർത്തിയായി. കമീഷന്‍റെ പരിശീലനകേന്ദ്രമായ ഐ.ഐ.ഐ.ഡി.ഇ.എമ്മിന്‍റെ നേതൃത്വത്തിൽ തുടർപരിശീലനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനുപുറമേ ഇ.വി.എമ്മുകളും വി.വി പാറ്റുകളും ജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി 140 മണ്ഡലങ്ങളിലും വോട്ടുവണ്ടികളും പ്രയാണമാരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionElection CommissionerAssembly electionsKerala News
News Summary - Assembly elections: Central team in Kerala
Next Story