Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലം പരിചയം: മഞ്ചേരി...

മണ്ഡലം പരിചയം: മഞ്ചേരി നെഞ്ചിടിപ്പ് കൂട്ടുമോ

text_fields
bookmark_border
msnjeri assembly
cancel

മഞ്ചേരി: ജില്ലയിലെ യു.ഡി.എഫിെൻറ ഉറച്ചകോട്ടയാണ് മഞ്ചേരി നിയമസഭ മണ്ഡലം. 'കോണി'യുമായി വരുന്നവരെയെല്ലാം നിയമസഭയിലേക്ക് പറഞ്ഞയച്ചതാണ് ചരിത്രം. 1967ന് ശേഷം ഈ കോട്ടയിൽ വിള്ളൽവീഴ്ത്താൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ രണ്ട് തവണ നിയമസഭയിലെത്തിയത് മഞ്ചേരിയിൽനിന്നാണ്.

മഞ്ചേരി നഗരസഭയും കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മഞ്ചേരി നിയമസഭ മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതോടെ അഞ്ച് തദ്ദേശസ്ഥാപനങ്ങളിലും ഭരണം യു.ഡി.എഫിനൊപ്പമാണ്.

1957ലും 1960ലും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ പി.പി. ഉമ്മർ കോയയാണ് വിജയിച്ചത്. 1967ൽ മുസ്ലിം ലീഗിലെ എം. ചടയൻ വിജയിച്ചു. പിന്നീട് മണ്ഡലം ലീഗിനെ കൈവിട്ടിട്ടില്ല. 1977ൽ എം.പി.എം. അബ്ദുല്ല കുരിക്കൾ മഞ്ചേരിയെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തി.

1980ലും '82ലും സി.എച്ച്. മുഹമ്മദ്‌ കോയ വിജയിച്ചു. പിന്നീട് തുടർച്ചയായി അഞ്ച് തവണ ഇസ്ഹാഖ് കുരിക്കൾ സഭയിലെത്തി. 2001ൽ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഇസ്ഹാഖ് കുരിക്കൾ വിജയിച്ചത്. 2006ൽ പി.കെ. അബ്ദുറബ്ബും 2011ലും 2016ലും അഡ്വ. എം. ഉമ്മറും മഞ്ചേരിയുടെ ജനപ്രതിനിധികളായി.

2014ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ഇ. അഹമ്മദിന് മഞ്ചേരി മണ്ഡലത്തിൽനിന്ന് മാത്രം 64,677 വോട്ടാണ് ലഭിച്ചത്. സി.പി.എം സ്ഥാനാർഥി പി.കെ. സൈനബക്ക് 38,615ഉം ബി.ജെ.പി സ്ഥാനാർഥി എൻ. ശ്രീപ്രകാശിന് 10,656 വോട്ടും ലഭിച്ചു. 26,062 വോട്ടിെൻറ ഭൂരിപക്ഷം.

എന്നാൽ, ഇ. അഹമ്മദിെൻറ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വോട്ട് വർധിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 73,870 വോട്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. സി.പി.എം സ്ഥാനാർഥിയായിരുന്ന എം.ബി. ഫൈസലിന് 51,027 വോട്ട് ലഭിച്ചു. മുൻവർഷത്തെക്കാൾ 12,000ത്തോളം വോട്ട് അധികം നേടാൻ സി.പി.എമ്മിന് സാധിച്ചു. ബി.ജെ.പിക്ക് കാര്യമായ മാറ്റമുണ്ടായില്ല.

2016ൽ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലീഗിെൻറ ഭൂരിപക്ഷം കുറഞ്ഞു. ലീഗ് സ്ഥാനാർഥി എം. ഉമ്മറിന് 69,779 വോട്ട് ലഭിച്ചു. സി.പി.ഐ സ്ഥാനാർഥി അഡ്വ. കെ. മോഹൻദാസിന് 50,163 വോട്ട് ലഭിച്ചു. 19,616 വോട്ടിെൻറ ഭൂരിപക്ഷമാണ് ലീഗിന് നേടാനായത്. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് 36,048 വോട്ടിെൻറ ഭൂരിപക്ഷമാണ് മഞ്ചേരി നൽകിയത്.

2017ലെ ഉപതെരഞ്ഞെടുപ്പിനെക്കാൾ 13,000ത്തോളം വോട്ട് അധികം നേടാനായി. ഈ ഭൂരിപക്ഷം നിയമസഭയിലേക്കും ലഭിക്കുമെന്നാണ് ലീഗിെൻറ കണക്കുകൂട്ടൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച ആധിപത്യം മുതൽക്കൂട്ടാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്.

നിയമസഭ ഇതുവരെ

1957

പി.പി. ഉമ്മർ കോയ (ഐ.എൻ.സി) -30,860

എം. ചടയൻ (സ്വത) - 29,101

ഭൂരിപക്ഷം -1759

1960

പി.പി. ഉമ്മർ േകായ (ഐ.എൻ.സി)- 69,700

എം. ചടയൻ (മുസ്ലിം ലീഗ്) - 66,028

ഭൂരിപക്ഷം -3672

1965

യു. ഉത്തമൻ (സ്വത) - 20,060

വി. ഈച്ചരൻ (കോൺ) - 13,124

ഭൂരിപക്ഷം - 6936

1967

എം. ചട‍യൻ (മുസ്ലിം ലീഗ് ) -23,752

എസ്. മാരിയപ്പൻ (ഐ.എൻ.സി -12,636

ഭൂരിപക്ഷം - 11,116

1970

കെ.പി. രാമൻ (മുസ്ലിം ലീഗ്) -23,882

ഒ. കോവൻ (ഐ.എസ്.പി) -17,190

ഭൂരിപക്ഷം -6692

1977

എം.പി.എം. അബ്ദുല്ല കുരിക്കൾ (മുസ്ലിം ലീഗ് ) -43,626

കെ.എ. ഖാദർ (എം.എൽ.ഒ ) -16,807

ഭൂരിപക്ഷം -26,819

1980

സി.എച്ച്. മുഹമ്മദ് കോയ (മുസ്ലിം ലീഗ്)

- 43,209

എം.പി.എം. അബൂബക്കർ കുനിക്കൽ

(ഐ.എം.എൽ) -21,905

ഭൂരിപക്ഷം -21304

1982

സി.എച്ച്. മുഹമ്മദ് േകായ (മുസ്ലിം ലീഗ് )- 38,681

കെ.കെ. മുഹമ്മദ് (ഐ.എം.എൽ) -19,031

ഭൂരിപക്ഷം -19,650

1984

ഇസ്ഹാഖ് കുരിക്കൾ (മുസ്ലിം ലീഗ് -47,988

എം.സി. മുഹമ്മദ് (ഐ.എം.എൽ) 26,179

ഭൂരിപക്ഷം -21,809

1987

ഇസ്ഹാഖ് കുരിക്കൾ (മുസ്ലിം ലീഗ് ) -56,783

ജി. കുഞ്ഞികൃഷ്ണൻ പിള്ള (എൽ.കെ.ഡി) -24,099

ഭൂരിപക്ഷം -32,684

1991

ഇസ്ഹാഖ് കുരിക്കൾ (മുസ്ലിം ലീഗ് ) -57,717

കെ.പി. മുഹമ്മദ് (ജനതാദൾ) - 35,286

ഭൂരിപക്ഷം -22,431

1996

ഇസ്ഹാഖ് കുരിക്കൾ (മുസ്ലിം ലീഗ്) -62,029

പി.എ. സഫറുള്ള (ജനതാദൾ ) -33,374

ഭൂരിപക്ഷം -28,655

2001

ഇസ്ഹാഖ് കുരിക്കൾ (മുസ്ലിം ലീഗ് ) -71,529

പ്രഫ. അബ്രഹാം പി. മാത്യു (ജനതാദൾ.എസ് )- 36,933

ഭൂരിപക്ഷം -34,596

2006

പി.കെ. അബ്ദുറബ്ബ് (മുസ്ലിം ലീഗ് ) -76,646

എ.പി. അബ്ദുൽ വഹാബ് (ഐ.എൻ.എൽ) -61,274

ഭൂരിപക്ഷം -15,372

2011

എം. ഉമ്മർ (മുസ്ലിം ലീഗ് ) -67,594

പി. ഗൗരി - (സി.പി.ഐ) - 38,515

ഭൂരിപക്ഷം -29,079

2016

എം. ഉമ്മർ (മുസ്ലിം ലീഗ്) - 69,779

അഡ്വ. കെ. മോഹൻദാസ് (സി.പി.ഐ) - 50,163

ഭൂരിപക്ഷം - 19,616

2016 നിയമസഭ തെരഞ്ഞെടുപ്പ്

എം. ഉമ്മർ (മുസ്ലിം ലീഗ്) - 69,779

കെ. മോഹൻദാസ് (സി.പി.ഐ) - 50,163

സി. ദിനേശ് (ബി.ജെ.പി) - 11,233

കെ.എ. സവാദ് (വെൽഫെയർ പാർട്ടി) - 2503

സി.എച്ച്. അഷ്റഫ് (എസ്.ഡി.പി.ഐ ) - 2357

മോയിൻ ബാപ്പു (പി.ഡി.പി) - 1121

ഭൂരിപക്ഷം - 19,616

2017 ലോക്സഭ ഉപതെരഞ്ഞെടുപ്പ്

(ഇ. അഹമ്മദി‍െൻറ മരണത്തെ തുടർന്ന്)

പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) - 73,870

എം.ബി. ഫൈസൽ (സി.പി.എം) - 51,027

എൻ. ശ്രീപ്രകാശ് (ബി.ജെ.പി ) - 10,159

ഭൂരിപക്ഷം - 22,843


2019 ലോക്സഭ

പി.കെ. കുഞ്ഞാലിക്കുട്ടി- (മുസ്ലിം ലീഗ്)- 85,579

വി.പി. സാനു - (സി.പി.എം) - 49,531

വി. ഉണ്ണികൃഷ്ണൻ - (ബി.ജെ.പി) - 11,595

അബ്ദുൽ മജീദ് ഫൈസി-(എസ്.ഡി.പി.ഐ) - 2534

നിസാർ മേത്തർ - (പി.ഡി.പി) - 450

നോട്ട - 703

ഭൂരിപക്ഷം- 36,048


തദ്ദേശസ്ഥാപന കക്ഷിനില

മഞ്ചേരി നഗരസഭ

യു.ഡി.എഫ് - 28

എൽ.ഡി.എഫ് - 20

എസ്.ഡി.പി.ഐ -1, സ്വത- 1

കീഴാറ്റൂർ

യു.ഡി.എഫ് -17

എൽ.ഡി.എഫ് -2

എടപ്പറ്റ

യു.ഡി.എഫ് - 11

എൽ.ഡി.എഫ് - 4

പാണ്ടിക്കാട്

യു.ഡി.എഫ് -15

എൽ.ഡി.എഫ് - 8

തൃക്കലങ്ങോട്

യു.ഡി.എഫ് - 15

എൽ.ഡി.എഫ് - 8

2020 തദ്ദേശതെരഞ്ഞെടുപ്പ് വോട്ടുനില

യു.ഡി.എഫ് -89,071

എൽ.ഡി.എഫ് - 75,166

എൻ.ഡി.എ - 6556

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjeriassembly election 2021muslim league
News Summary - assembly election 2021, manjeri
Next Story