മണ്ഡല പരിചയം; കോട്ടയത്ത് ആര് കോട്ടകെട്ടും
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിെൻറ ചരിത്രം പരിശോധിച്ചാൽ കാണുന്നത് പഴയ കോട്ടയം മണ്ഡലത്തിെൻറ ഇടതുമനസ്സാണ്. ആ ഇടതുമനസ്സിനെ ഭൂതകാലത്തിലേക്ക് തള്ളിവിട്ട് കോട്ടക്കകം എന്ന കോട്ടയത്ത് കോൺഗ്രസ് കസേരയിട്ടുറപ്പിച്ചിട്ട് ഒരുപതിറ്റാണ്ടേ ആയിട്ടുള്ളൂ. 15 നിയമസഭ െതരഞ്ഞെടുപ്പുകളിൽ പത്തിലും ഇടതിനെ വിജയിപ്പിച്ച മണ്ഡലം നാലുതവണ മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്.
2008ലെ മണ്ഡല പുനർനിർണയത്തോടെയാണ് കോട്ടയത്തിെൻറ രാഷ്ട്രീയ സ്വഭാവത്തിൽ മാറ്റംവന്നത്. ഭൂമിശാസ്ത്രപരമായ കൂട്ടിച്ചേർക്കലുകൾ ഇടതിന് നഷ്ടം വരുത്തിയപ്പോൾ കോൺഗ്രസിന് നേട്ടമായി. 1957ൽ സി.പി.ഐയുടെ പി. ഭാസ്കരൻ നായറാണ് (കോട്ടയം ഭാസി) 23021 വോട്ടുകൾ നേടി ഒന്നാം നിയമസഭയിലെ ആദ്യ കോട്ടയം പ്രതിനിധിയായത്. തോറ്റത് േകാൺഗ്രസിെൻറ എം.പി. ഗോവിന്ദൻ നായരും. എന്നാൽ, അടുത്തതവണ 1960ൽ എം.പി. ഗോവിന്ദൻ നായർ പകരംവീട്ടി.
29020 വോട്ട് നേടി തെരഞ്ഞെടുക്കപ്പെടുകയും ശങ്കർ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയാവുകയും െചയ്തു. അങ്ങനെ കോട്ടയത്തിന് ആദ്യമന്ത്രിയായി. 1965ൽ സി.പി.എമ്മിെൻറ എം.കെ. ജോർജാണ് ജയിച്ചത്. സി.പി.ഐ സ്ഥാനാർഥിയായി പി. ഭാസ്കരൻ നായരും അന്ന് മത്സരരംഗത്തുണ്ടായിരുന്നു.
തുടർന്നങ്ങോട്ട് 1996 വരെ ('82 ലൊഴികെ) ഇടതുപാർട്ടികളാണ് ജയിച്ചത്. 82ൽ സി.പി.എം സ്ഥാനാർഥിയായ കെ.എം. എബ്രഹാമിനെതിരെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന് പാര്ട്ടിയുടെ (എസ്.ആർ.പി) പിന്തുണയോടെ മത്സരിച്ച സ്വതന്ത്രൻ എൻ. ശ്രീനിവാസൻ 38886 വോട്ട് നേടി ജയിച്ച് കെ. കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായി.
'87, '91, '96 തെരഞ്ഞെടുപ്പുകളിൽ മുൻ ആഭ്യന്തരമന്ത്രി കൂടിയായ ടി.കെ. രാമകൃഷ്ണനാണ് വിജയിച്ചത്. ഇദ്ദേഹത്തിലൂടെ മണ്ഡലത്തിന് മൂന്നാമത്തെ മന്ത്രിയെ കിട്ടി. 2001 ൽ സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന വൈക്കം വിശ്വനെ തോൽപിച്ച് മേഴ്സി രവിയാണ് മണ്ഡലത്തെ യു.ഡി.എഫിെൻറ കൈകളിലെത്തിച്ചത്. തൊട്ടടുത്ത തവണ 2006ൽ സി.പി.എമ്മിലെ വി.എൻ. വാസവൻ സീറ്റ് തിരിച്ചുപിടിച്ചു. എന്നാൽ, 2008ൽ അതിർത്തി പുനർനിർണയത്തോടെ, ഇടതുകോട്ടകളായിരുന്ന കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ കോട്ടയത്തുനിന്ന് മാറ്റി ഏറ്റുമാനൂർ മണ്ഡലത്തോട് കൂട്ടിച്ചേർക്കപ്പെട്ടു.
പുതുപ്പള്ളി മണ്ഡലത്തിലായിരുന്ന പനച്ചിക്കാട് കോട്ടയത്തേക്കും വന്നു. ഇതിെൻറ പ്രതിഫലനം തെരഞ്ഞെടുപ്പിലും കണ്ടു. 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ വി.എൻ. വാസവനെ 711 വോട്ടിന് തോൽപിച്ചത് മണ്ഡലം മാറിയെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. അങ്ങനെ അദ്ദേഹം മണ്ഡലത്തിൽനിന്നുള്ള നാലാമത്തെ മന്ത്രിയായി. 2016ൽ സി.പി.എമ്മിെൻറ റെജി സക്കറിയയെ തോൽപിച്ച്, ഭൂരിപക്ഷം 33632 ആക്കി ഉയർത്തി തിരുവഞ്ചൂർ സ്ഥാനം ഉറപ്പിച്ചു.
കേരള കോൺഗ്രസ് ജോസ് പക്ഷത്തിെൻറ വരവോടെ മധ്യകേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും കണക്കുകളിലും മാറ്റംവന്നു. 2020ലെ തദ്ദേശതെരഞ്ഞടുപ്പിൽ കോട്ടയം ചുവന്നതോടെ എൽ.ഡി.എഫ് ആവേശത്തിലാണ്. യു.ഡി.എഫിലായിരുന്ന ജോസ് വിഭാഗത്തിെൻറ സ്ഥാനാർഥി തോമസ് ചാഴികാടൻ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന പ്രതീക്ഷയും എൽ.ഡി.എഫിെൻറ മുന്നിലുണ്ട്.
ഇപ്പോഴത്തെ സാഹചര്യം അനുകൂലമായതിനാൽ കരുത്തനായ സ്ഥാനാർഥിയെ നിർത്തി മണ്ഡലം പിടിക്കാനുറച്ചുതന്നെയാണ് എൽ.ഡി.എഫ് പോരാട്ടത്തിനിറങ്ങുന്നത്. മത്സരസാധ്യതയുള്ള പലരുടെയും പേരുകൾ ഉയരുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. കോൺഗ്രസിൽ നിയമസഭ തെരഞ്ഞെടുപ്പിെൻറ അമരംപിടിക്കാൻ ഉമ്മൻ ചാണ്ടി എത്തുേമ്പാൾ കോട്ടയം കാക്കാൻ അദ്ദേഹത്തിെൻറ വിശ്വസ്തനായ തിരുവഞ്ചൂർ ഇത്തവണയുമിറങ്ങും. കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. ഈ മൂന്ന് തദ്ദേശസ്ഥാപനങ്ങളും യു.ഡി.എഫ് ഭരണത്തിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ നഗരസഭ പ്രദേശങ്ങളിൽ നേട്ടമുണ്ടാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. തുല്യസീറ്റുകളായിരുന്നു ഇരുമുന്നണികൾക്കും. സ്വതന്ത്രയുടെ പിന്തുണയിൽ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണത്തിൽ വന്നത്. മണ്ഡലത്തിലെ ബി.ജെ.പി സ്വാധീനവും ചെറുതായി കാണാനാവില്ല. കഴിഞ്ഞ തവണ നഗരസഭയിൽ ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്. ഇത്തവണ എട്ടായി വർധിച്ചു.
വോട്ടർമാരുടെ എണ്ണം
പുരുഷന്മാർ -77790
സ്ത്രീകൾ -83002
ആകെ -160792
നിയമസഭ ചരിത്രം
(വർഷം, പേര്, പാർട്ടി, വോട്ട് ക്രമത്തിൽ)
1957- പി. ഭാസ്കരൻ നായർ (സി.പി.ഐ) -23021
1960- എം.പി. ഗോവിന്ദൻ നായർ (ഐ.എൻ.സി) -29020
1965- എം.കെ. ജോർജ് (സി.പി.എം) -17880
1967- എം.കെ. ജോർജ് (സി.പി.എം) -25298
1970- എം. തോമസ് (സി.പി.എം) -26147
1977- പി.പി. ജോർജ് (സി.പി.ഐ) -35683
1980- കെ.എം. എബ്രഹാം (സി.പി.എം) -37588
1982- എൻ. ശ്രീനിവാസൻ (സ്വതന്ത്രൻ) -38886
1987- ടി.കെ. രാമകൃഷ്ണൻ (സി.പി.എം) -55422
1991- ടി.കെ. രാമകൃഷ്ണൻ (സി.പി.എം) -54182
1996- ടി.കെ. രാമകൃഷ്ണൻ (സി.പി.എം) -52609
2001- മേഴ്സി രവി (ഐ.എൻ.സി) -57795
2006- വി.എൻ. വാസവൻ (സി.പി.എം) -53114
2011- തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഐ.എൻ.സി) -53825
2016 നിയമസഭ തെരഞ്ഞെടുപ്പ്
തിരുവഞ്ചൂർ രാധാകൃഷ്ണൻ (യു.ഡി.എഫ്) - 73894
റെജി സക്കറിയ (എൽ.ഡി.എഫ്) - 40262
എം.എസ്. കരുണാകരൻ (ബി.ജെ.പി) - 12582
ഭൂരിപക്ഷം - 33632
2019 ലോക്സഭ തെരഞ്ഞെടുപ്പ്
തോമസ് ചാഴികാടൻ (യു.ഡി.എഫ്) - 421046
വി.എൻ. വാസവൻ (എൽ.ഡി.എഫ്) -314787
പി.സി. തോമസ് (എൻ.ഡി.എ സ്വതന്ത്രൻ) - 155135
ഭൂരിപക്ഷം - 106259
2020 തദ്ദേശ വോട്ടുനില
എൽ.ഡി.എഫ് -44066
യു.ഡി.എഫ് -42493
എൻ.ഡി.എ -23353
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.