Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡല പരിചയം;...

മണ്ഡല പരിചയം; ചാഞ്ചാടുമോ എറണാകുളത്തിെൻറ മനസ്സ്

text_fields
bookmark_border
assembly election 2021-eranakulam,
cancel

കൊച്ചി: യു.ഡി.എഫിെൻറ ഉരുക്കുകോട്ടയാണ് എറണാകുളം. 1957നുശേഷം നടന്ന 17 തെരഞ്ഞെടുപ്പുകളിൽ രണ്ടുതവണ മാത്രമാണ് മണ്ഡലം ഇടത്തേക്ക് ചാഞ്ഞത് -1998ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും 1987ലെ പൊതുതെരഞ്ഞെടുപ്പിലും. 1998ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ലിനോ ജേക്കബിനെ ഇടതുസ്വതന്ത്രനായ ഡോ. സെബാസ്റ്റ്യൻ പോൾ 3940 വോട്ടിന് പരാജയപ്പെടുത്തിയാണ് മണ്ഡലം പിടിച്ചത്. ഇത് കോൺഗ്രസിന് കനത്ത തിരിച്ചടിയുമായിരുന്നു.

കോൺഗ്രസിലെ കാലുവാരലാണ് അന്ന് തോൽവിക്ക് കാരണമായത്. അതിനുമുമ്പ് 1987ൽ പ്രഫ. എം.കെ. സാനുവിനെ ഇടതുമുന്നണി സ്വതന്ത്രനായി പരീക്ഷിച്ചപ്പോൾ 10,032 വോട്ടിെൻറ വിജയം നേടി എറണാകുളം പടിച്ചു. മൂന്നു ദശാബ്ദക്കാലം യു.ഡി.എഫ് കോട്ടക്ക് കാവൽനിന്ന എ.എൽ. ജേക്കബിനാണ് അന്ന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. കോൺഗ്രസ് റെബലായി എവറസ്റ്റ് ചമ്മിണി മത്സരിച്ചതാണ് അന്ന് ഇടതുമുന്നണിക്ക് ഗുണം ചെയ്തത്.

പിന്നെ ഒരിക്കലും മുന്നേറ്റം നടത്താൻ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ല. എന്നാൽ, ഇേപ്പാൾ പഴയ പ്രതാപത്തിന് മങ്ങലേറ്റോ എന്ന ആശങ്ക ഇല്ലാതില്ല. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും അതിെൻറ നോവ് യു.ഡി.എഫും കോൺഗ്രസും നന്നായി അറിഞ്ഞു. ലത്തീൻ സമുദായത്തിനാണ് മണ്ഡലത്തിൽ സ്വാധീനം. അതിനാൽ മുന്നണി വ്യത്യാസമില്ലാതെ സ്ഥാനാർഥി നിർണയത്തിലടക്കം അത് പ്രതിഫലിക്കാറുണ്ട്.

1957 മുതൽ മൂന്ന് പതിറ്റാണ്ടോളം കോൺഗ്രസിനുവേണ്ടി എ.എൽ. ജേക്കബ് മണ്ഡലം കാത്തു. അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. അദ്ദേഹത്തിെൻറ മരണശേഷം മകൻ ലിനോ ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. 1998ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനോട് ലിനോ പരാജയപ്പെട്ടു.

'87ലെ പരാജയശേഷം തുടർന്നുവന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഹൈബി ഈഡെൻറ പിതാവ് കൂടിയായ ജോർജ് ഈഡെൻറ കൈകളിലായിരുന്നു. പിന്നീട് 2001ലും 2006ലും പ്രഫ. കെ.വി. തോമസ് മണ്ഡലം സുരക്ഷിതമാക്കി. സെബാസ്റ്റ്യൻ പോളിനെയും എം.എം. ലോറൻസിനെയുമാണ് കെ.വി. തോമസ് പരാജയപ്പെടുത്തിയത്.

2001-2004 ൽ എ.കെ. ആൻറണി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു കെ.വി. തോമസ്. അതിനുശേഷം ഹൈബി ഈഡെൻറ ഊഴമായിരുന്നു. 2011 മുതൽ ലോക്സഭ തെരഞ്ഞെടുപ്പുവരെ രണ്ട് ഘട്ടങ്ങളിലായി ഹൈബി മണ്ഡലം കാത്തു. ആദ്യതവണ സെബാസ്റ്റ്യൻ പോളിനെയും 2016ലെ തെരഞ്ഞെടുപ്പിൽ നിലവിലെ മേയർ സി.പി.എമ്മിെൻറ എം. അനിൽകുമാറിനെയുമാണ് ഹൈബി പരാജയപ്പെടുത്തിയത്.

2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളിയാണ് കോൺഗ്രസിനും യു.ഡി.എഫിനും നേരിടേണ്ടിവന്നത്. പെരുമഴയത്ത് നഗരം വെള്ളക്കെട്ടിലമർന്ന ദിവസം നടന്ന തെരഞ്ഞെടുപ്പിൽ കോർപറേഷനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. യു.ഡി.എഫ് ഭരണത്തിലായിരുന്ന കോർപറേഷനെതിരെ രോഷം ആളി.

ഡി.സി.സി പ്രസിഡൻറും കോർപറേഷൻ ഡെപ്യൂട്ടി മേയറുമായിരുന്ന ടി.ജെ. വിനോദായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫ് സ്വതന്ത്രൻ മനു റോയിയും ബി.ജെ.പി സ്ഥാനാർഥിയായി സി.ജി. രാജഗോപാലും ശക്തമായ മത്സരം കാഴ്ചവെച്ചു. 57.89 ശതമാനം മാത്രമായിരുന്നു അന്നത്തെ പോളിങ്. 3750 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ടി.ജെ. വിനോദ് കരപറ്റിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടാക്കാനായില്ല. എന്നാൽ, കൃത്യമായ ഗൃഹപാഠത്തിലൂടെ സി.പി.എമ്മും എൽ.ഡി.എഫും അത് സ്വന്തം കോർട്ടിലേക്കടുപ്പിച്ചു.

നിയമസഭ ചരിത്രം

വർഷം, വിജയി, വോട്ട്്, എതിരാളി

വോട്ട്, ഭൂരിപക്ഷം ക്രമത്തിൽ

1957

എം.എൽ. ജേക്കബ് (കോൺഗ്രസ്)- 23,857

രാമൻ കുട്ടി (സി.പി.ഐ)- 18,172

ഭൂരിപക്ഷം- 5685

1960

എ.എൽ. ജേക്കബ് (കോൺഗ്രസ്)- 32,001

വി. വിശ്വനാഥമേനോൻ (സി.പി.ഐ)- 25,108

ഭൂരിപക്ഷം- 6893

1965

പി.ജെ. അലക്സാണ്ടർ (കോൺഗ്രസ്)- 20,853

ടി.എ. മുഹമ്മദ് കുഞ്ഞ് (സ്വത.)- 9999

ഭൂരിപക്ഷം- 10,854

1967

എ. പറമ്പിത്തറ (കോൺഗ്രസ്.)- 23,270

കെ. രാജൻ (സി.പി.ഐ)- 22,973

ഭൂരിപക്ഷം- 297

1970

എ.എൽ. േജക്കബ് (കോൺഗ്രസ്)- 27,159

എം.എം. േലാറൻസ് (സി.പി.എം)- 22,117

ഭൂരിപക്ഷം- 5042

1977

എ.എൽ. ജേക്കബ് (കോൺഗ്രസ്)- 33,367

അലക്സ് പറമ്പിത്തറ (ബി.എൽ.ഡി)- 31,643

ഭൂരിപക്ഷം- 1724

1980

എ.എൽ. േജക്കബ് (കോൺഗ്രസ്)- 36,668

കെ.എൻ. രവീന്ദ്രനാഥ് (സി.പി.എം)- 36,091

ഭൂരിപക്ഷം- 577

1982

എ.എൽ. ജേക്കബ് (കോൺഗ്രസ്)- 38,051

പി.സി. ചാക്കോ (ഐ.സി.എസ്)- 30,869

ഭൂരിപക്ഷം- 7182

1987

എം.കെ. സാനു (സ്വത.)- 42,904

എ.എൽ. ജേക്കബ് (കോൺഗ്രസ്)- 32,872

ഭൂരിപക്ഷം- 10,032

1991

ജോർജ് ഈഡൻ (കോൺഗ്രസ്)- 54,263

എവറസ്റ്റ് ചമ്മിണി (സ്വത.)- 43,441

ഭൂരിപക്ഷം- 10,822

1996

ജോർജ് ഈഡൻ (കോൺഗ്രസ്)- 49,908

വി.ബി. ചെറിയാൻ (സി.പി.എം)- 39,168

ഭൂരിപക്ഷം- 10,740

1998

സെബാസ്റ്റ്യൻപോൾ (സി.പി.എം)- 48,827

ലിനോ ജേക്കബ് (കോൺഗ്രസ്)- 44,887

ഭൂരിപക്ഷം- 3940

2001

പ്രഫ. കെ.വി. തോമസ് (കോൺഗ്രസ്)- 51,265

സെബാസ്റ്റ്യൻ പോൾ (സ്വത.)- 39,421

ഭൂരിപക്ഷം- 11,844

2006

പ്രഫ. കെ.വി. തോമസ് (കോൺഗ്രസ്)- 43,148

എം.എം. േലാറൻസ് (സി.പി.എം)- 37,348

ഭൂരിപക്ഷം- 5800

2009

ഡൊമിനിക് പ്രസേൻറഷൻ (കോൺഗ്രസ്)- 46,119

പി.എൻ. സീനുലാൽ (എൽ.ഡി.എഫ്)- 37,499

ഭൂരിപക്ഷം- 8620

2011

ഹൈബി ഈഡൻ (കോൺഗ്രസ്)- 59,919

സെബാസ്റ്റ്യൻ പോൾ (സി.പി.എം)- 27,482

ഭൂരിപക്ഷം- 32,473

തദ്ദേശ തെരഞ്ഞെടുപ്പ്

യു.ഡി.എഫ് - 29,857

എൽ.ഡി.എഫ്- 27,658

എൻ.ഡി.എ- 10,975

2019 ഉപതെരെഞ്ഞടുപ്പ്

യു.ഡി.എഫ്

(ടി.ജെ. വിനോദ്)- 37,888

എൽ.ഡി.എഫ്

(മനു റോയി)- 34,139

എൻ.ഡി.എ

(സി.ജി. രാജഗോപാൽ)

- 13,345

ഭൂരിപക്ഷം- 3750

2019 ലോക്സഭ

യു.ഡി.എഫ്

(ഹൈബി ഈഡൻ)- 4,91,263

എൽ.ഡി.എഫ്

(പി. രാജീവ്)- 3,22,110

എൻ.ഡിഎ

(അൽഫോൺസ് കണ്ണന്താനം)

- 1,37,249

ഭൂരിപക്ഷം- 1,69,153

2016 നിയമസഭ

യു.ഡി.എഫ്

(ഹൈബി ഈഡൻ)- 57,819

•എൽ.ഡി.എഫ്

(എം. അനിൽകുമാർ)- 35,870

എൻ.ഡി.എ (മോഹൻദാസ്)- 14,878

ഭൂരിപക്ഷം- 21,949

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eranakulamassembly election 2021
News Summary - assembly election 2021-eranakulam,
Next Story