പീഡനം: പ്രതിക്ക് നാലുവർഷം തടവും പിഴയും
text_fieldsനാദാപുരം: സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന വിദ്യാർഥിനിയെ കൈക്ക് കടന്നുപിടിച്ചു അതിക്രമം നടത്തുകയും മാനഹാനി വരുത്തുകയും ചെയ്ത പ്രതിക്ക് നാലുവർഷം തടവും 20000 രൂപ പിഴയും ശിക്ഷ. കൂത്താളി സ്വദേശി മുഹമ്മദ് അസ്ലമിനെയാണ് (27) നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എം. ശുഐബ് ശിക്ഷിച്ചത്.
പേരാമ്പ്ര ചാനിയംകടവ് റോഡിലെ ബസ് സ്റ്റോപ്പിൽ സ്കൂളിലേക്ക് പോകാൻ കാത്തുനിൽക്കുകയായിരുന്ന അതിജീവിതയെ കാറിൽ എത്തിയ പ്രതി കടന്നുപിടിച്ച് അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 2023 ജൂൺ 23ന് ചാനിയംകടവ് റോഡിലാണ് സംഭവം. പേരാമ്പ്ര പൊലീസ് സബ് ഇൻസ്പെക്ടർ കെ. ജിതിൻ ദാസ്, എസ്.ഐ ശ്രീജ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.